Friday, March 28, 2014

Short story

                                'ഒരു യാത്രക്കിടയില്‍'



  'അവിചാരിതം 'അല്ലാതെ എന്തു പറയാനാണ്, ഔധ്യോഗിക ആവിശ്യത്തിനു ഒന്നു മംഗലാപുരം വരെ പോകണം . ബസ്സ് യാത്ര അല്‍പം കഠിനം തന്നെ , ആ നീണ്ട നേരം ഇരിപ്പ് ആലോചിക്കാന്‍ മേല അതു കൊണ്ടാണ് രവി യാത്ര ട്രെയിനില്‍ ആക്കാന്നു കരുതിയത്. പരശുറാമ് എക്‌സ്പ്രസ്സിന് ടിക്കറ്റ് ശരിയായി,പക്ഷേ എന്തു ചെയ്യും. നമ്മുടെ നാട്ടിലെ റോഡും,ബ്ലോക്കും കാരണം പലപ്പോഴും ഒരു  ശരാശരി മനുഷന് നഷ്ട്ടങ്ങളെ സംഭവിച്ചിട്ടുള്ളു. രവിയുടെ കാര്യത്തിലും ആ റോഡ് അവനോട് കരുണകാട്ടിയില്ലാ. അതുകൊണ്ട ് എന്തു  സംഭവിച്ചു, കേരളം ഉണ്ടാക്കിയ പരശുരാമന്റെ പേരിലുള്ള ട്രെയിന്‍ അദ്ദേഹത്തിന്റെ മഴുവിന്റെ വേഗത്തില്‍ അവന്റെ മുന്നില്‍ക്കൂടെ  പാഞ്ഞു പോയി. അയ്യോ...പോയെ എന്ന മുഖഭാവവുമായി നില്‍ക്കുമ്പോള്‍ വെള്ളക്കാരന്റെ കണ്ടുപിടിത്തമായ മൊബൈയില്‍ അടിക്കുന്ന  ശബ്ദം, നോക്കുമ്പോള്‍ അമ്മ.  അല്‍പംകൂടി നേരത്തെ ഇറങ്ങില്ലാ എന്ന് ശകാരം.

   
      ഓ... എതായാലും പോകാനുള്ളത് പോയി. ഇനി അതു പറഞ്ഞിട്ട് പ്രയോജനമില്ലാ. അല്‍പം ദുഃഖവുമായി അന്വോഷണ ആപീസ്   ലക്ഷ്യമാക്കി നടന്നു.അവിടെ തിരക്കിയപ്പോള്‍ എതാനും സമയത്തിനുള്ളില്‍ ഹൈദ്രാബാദിലേക്ക് പോകുന്ന വണ്ടിയുണ്ട്. ഈ ടിക്കറ്റു
 കൊണ്ട്  നിങ്ങള്‍ക്ക് യാത്ര ചെയ്യാം.ആശ്വാസമായി ആ വാക്കുകള്‍ കേട്ടപ്പോള്‍. പിന്നെ വണ്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി. ബോറ് ബോറ് എന്തിനെങ്കില്ലും വേണ്ടിയുള്ള കാത്തിരിപ്പ് സഹിക്കാന്‍ പറ്റില്ലാ. ജീവിതം തന്നെ ഒരു കാത്തിരിപാണ് . പക്ഷേ ഇരിന്നലെ  പറ്റു , മനസ്സ് എവിടെക്കോ പോകുന്നു . ഒന്നിലും ഉറച്ച് നില്‍ക്കുന്നില്ലാ, ഏതായാലും കാത്തിരിപ്പിനു വിരാമം കുറിച്ച് കൊണ്ട് അതാ വരുന്നു  അവനു പോകേണ്ട വാഹിനി. ഒരു ദീര്‍ഘശ്വാസവും എടുത്തു കൊണ്ട് ലക്ഷ്യം നോക്കി നടന്നു.  ട്രെയിനിലേക്ക് അടുത്തപ്പോള്‍  രവിക്ക് ഓര്‍മ്മ വന്നത് പണ്ടു സ്‌ക്കൂളിലെ മിഠായിപിറക്കാണ്. അധ്യാപകന്‍ കുറെ ജീരക മിഠായി വലിച്ചെറിയും അതു  പെറുക്കാന്‍ പീക്കിരികളും ആ ഒരു അവസ്ഥയിലാണ്. ഇത്രയും ആളുകള്‍ ഇവിടെയു ണ്ടായിരുന്നോ.ഏതായാലും ആ യുദ്ധത്തിനു പരിസമാപ്തി കുറിച്ച് ഒരു സീറ്റില്‍ കയറിപ്പറ്റി.മനുഷരായ മനുഷരു മുഴുവനും തിരക്ക് പിടിച്ച് എങ്ങോട്ടോ ഓടുകയണ് എല്ലാവര്‍ക്കും തിരക്കാണ്  എത്ര തിരക്കിട്ട് ഓടിയാലും അവസാനം എല്ലാവരും ഒരു സ്ഥലത്തലെ എത്തുന്നത്,രവി തന്നോട് തന്നെ പറഞ്ഞു. സീറ്റ് കിട്ടിയതില്‍ രവിക്ക്  വല്ലാത്ത സന്തോഷമുണ്ട്. അങ്ങനെ അതാ കൂകിവിളിച്ചു കൊണ്ട് ട്രെയിന്‍ ഓടി തുടങ്ങി. നാലു പേര് ഇരിന്നു യാത്ര ചെയ്യണ്ട സീറ്റില്‍ ആറു പേരാണാണ് ഇരിക്കുന്നത്. അപ്പോളാണ് അവനു മറ്റെരു കാര്യം മനസ്സിലായത് ബഹളത്തിന്റെ ഇടയില്‍ താന്‍ കയറിപറ്റിയത് ജനറല്‍ കംഫാര്‍ട്ട്‌മെന്റാന്ന്. പ്രയാസപ്പെട്ടുള്ള ഇരിപ്പായതുകൊണ്ട് യാത്ര അത്ര സുഖകരമല്ലാ. ഏതായാലും അടുത്ത സ്റ്റെഷനില്‍ ഇറങ്ങി കയറാം എന്ന അവന്‍ മനസ്സില്‍ പറഞ്ഞു. പലയിടങ്ങളില്‍ നിന്നുമായി കേള്‍ക്കുന്ന  ശബ്ദം അവനെ വല്ലാതെ അസ്വസ്ഥനാക്കുന്നു. തലയ്ക്ക് കൈയും കൊടുത്ത് പ്രയാസപ്പെട്ടു ഇരിക്കുവാണങ്കിലും  ചില  ശബ്ദങ്ങളിലേക്ക് അവന്‍ കാതുകള്‍ കൂര്‍പ്പിച്ച് .അപ്പോള്‍ രണ്ടു സ്ത്രികളുടെ  ശബ്ദത്തിലേക്ക് ശ്രദ്ധ ആകര്‍ശിച്ചു.പണ്ട് അത്മഹത്യ ചെയ്യാന്‍ നോക്കിയതാന്നാ പറഞ്ഞത്.എനിക്കറിയില്ലാ ഇപ്പോള്‍ വണ്ടിയില്‍ വെച്ചുള്ള പരിചയമാ അപ്പോളാ ഇവര് ഇതോക്കെ പറയുന്നത്.വണ്ടിയുടെ വാതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന  സ്ത്രി രൂപത്തെ അവന്റെ ശ്രദ്ധ തിരിഞ്ഞു. വല്ലോ കടും കൈയും ചെയ്യുമോ ആവോ ,തൊട്ടു അടുത്തിരുന്ന  സ്ത്രി ശബ്ദം. പെട്ടന്നു തന്നെ വാതിലില്‍ നിന്നിരുന്ന സ്ത്രി തന്റെ സീറ്റില്‍ വന്നിരുന്നിട്ട് പറഞ്ഞു .നിങ്ങള്‍ ഒരിക്കലും ഭയപ്പെടണ്ടാ എന്നിലേക്ക് മരണം കടന്നു വരാത്തെ ഞാന്‍ ഒരിക്കലും മരണത്തെ തേടി പോകില്ലാ. അനുഭവിക്കാനുള്ളതെല്ലാം ഈ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചു കഴിഞ്ഞു .ഇതു കേട്ടപ്പോള്‍ രവിക്ക് ജിഞാസ കൂടി. ആരാ നിങ്ങള്‍?എന്താ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത്?  അല്‍പം മടിയോട് കൂടിയാണങ്കിലും ആ ചോദ്യത്തെ അവര്‍ നേരിടാന്‍ തീരുമാനിച്ചു.
 എന്റെ പേര് ഭാനൂ, ഭാനുമതി.നീണ്ട 21 വര്‍ഷത്തെ ഗല്‍ഫ് ജീവിതത്തിലെ ഹോംനഴ്‌സിന്റെ വേഷം അഴിച്ചുവെച്ച് ഇന്നാണ് ഞാന്‍ നാട്ടില്‍ തിരിച്ച്‌വരുന്നത്.നരഗതുല്യമായനാളുകളിലൂടെയാണ് ഞാന്‍ ഇത്രയുംനാളു സഞ്ചരിച്ചത്. പണമുണ്ടാക്കണം,കുടുബം സംരക്ഷിക്കണം എന്ന സ്വപ്‌നങ്ങളുമായി ഗല്‍ഫ് നഗരത്തില്‍ എത്തിപ്പെട്ട എനിക്ക് ഒഴിഞ്ഞു വെച്ചിരുന്നത് ഹോംനഴ്‌സിന്റെ ജോലിയായിരുന്നു.അപരിച്ചിതമല്ലായിരുന്നു എനിക്ക് അതു. പക്ഷേ ഞാന്‍ കേട്ടറിഞ്ഞ ഗല്‍ഫ് നഗരമല്ലായിരുന്നു അവിടെ കണ്ടത്. പുറംലോകം പോലും കാണിക്കാതെ മാനസികനില തീര്‍ത്തും നഷ്ട്ടപ്പെട്ട ഒരു വ്യക്തിയെ പരിചരിക്കലായിരുന്നു എനിക്ക്.സുഖവും സന്തോഷവും തേടി വന്ന എനിക്ക് അതു നഷ്ട്ടപ്പെട്ട നാളുകള്‍.ഭക്ഷണം തരാതെ അവര്‍ പട്ടിണിക്കിട്ടിട്ടുണ്ട.് രക്ഷപെടാനുളള വഴികള്‍ എല്ലാം തന്നെ അടച്ചിരുന്നു.ശ്രമങ്ങള്‍ പലതും നടത്തി ഞാന്‍ . പക്ഷേ എല്ലാം വിഫലമാകുകയാണ് സംഭവിച്ചത്.ഓരോ തവണ പിടിക്കപ്പെടുമ്പോളും അവര്‍ തരുന്ന ശിക്ഷ കഠിനം തന്നെ.എന്നില്ലുളള എല്ലാം അവര്‍ പങ്കിട്ടെടുത്തു ,ഒരു പെണ്ണിനു ഏറ്റവും അമൂല്യമായതും. ഈ കാലയളവില്‍ എന്റെ വീട്ടിലേക്ക് ഒരു എഴത്ത് അയച്ചിട്ടില്ലാ , ഫോണ്‍ ചെയ്യ്തിട്ടില്ലാ അതിന് അവിടുളളവര്‍ അനുവദച്ചിട്ടില്ലായിരുന്നു. 21 വര്‍ഷം പ്രകാശകിരണങ്ങള്‍ കാണാതെ ഒരു മുറിക്കുളളില്‍ ഞാന്‍ അനുഭവിച്ച വേദനകള്‍ .

      അപ്പോള്‍ രവിയുടെ ചോദ്യം ഉയര്‍ന്നു ,അങ്ങനെയെങ്ങില്‍ എങ്ങനെ നിങ്ങള്‍ തിരിച്ചു വന്നു?. വളരെപ്പെട്ടന്നുതന്നെ മറുപടി എത്തി.പ്രായം ചെന്ന എന്നെ ഇനി ഒന്നിന്നും കൊളളില്ലാ എന്ന സത്യം അവര്‍ മനസ്സിലാക്കി, എന്റെ കാരാഗൃഹവാസം അങ്ങനെ അവസാനിപ്പിച്ച് അവര്‍ തന്നെ കയറ്റി അയച്ചു.പക്ഷേ ഈ കാലയളവിലുളള എന്റെ സേവനത്തിനു പ്രതിഫലമായി ചില്ലി കാശുപോലും ലഭിച്ചില്ലാ . 21 വര്‍ഷമായിട്ട് ഞാന്‍ ജീവനോടെ ഉണ്ടോ എന്നു പോലുമറിയാത്ത എന്റെ വീട്ടുക്കാരുടെ മുന്നിലേക്ക് എങ്ങനെ ഞാന്‍ വെറും കൈയോടെ കയറിച്ചെല്ലും. നാടും,വീടും എനിക്ക് ഓര്‍മ്മകളിലായിരുന്നു ഒരിക്കലും ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ചതെയല്ലാ.(അല്‍പം നേരം നിശബ്ദത) എവിടെയാ നിങ്ങളുടെ നാട് , എതിരെയിരുന്ന സ്ത്രി ശബ്ദം.വടക്കാഞ്ചേരി, റയില്‍വേ സേറ്റഷന്റെ അടുത്തായിട്ടാ വീട്.അതു അവിടെ ഉണ്ടോ എന്നു പോലും ഇന്ന് എനിക്ക്‌റിയില്ലാ. ഏതായാലും സംഭവിക്കാനുളളത് സംഭവിച്ച്  നിങ്ങള്‍ ധൈ്യര്യമായിരിക്ക് വീട്ടിലുളളവര്‍ ഇരു കൈ നീട്ടിയും നിങ്ങളെ സ്വീകരിക്കും കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്തവര്‍ ഉണ്ടോ..? അങ്ങനെ അവിടന്നും ഇവിടെന്നുമായ അശ്വവാസവാക്കുകള്‍ അവര്‍ നറു പുഞ്ചരിയോടുകൂടി കൈ പറ്റുന്നത് രവിയുടെ ശ്രദ്ധയില്‍പ്പെട്ടു.

            സമയം വളരെ വേഗത്തില്‍ സഞ്ചരിക്കുന്നു,പല പല സേറ്റഷനുകളും മറികടന്നു വണ്ടി വടക്കാഞ്ചേരിയിലേക്ക് എത്തുകയാണ്. സ്വന്തം നാടിന്റെ സ്‌റ്റോപ്പ് അറിയില്ലാ എന്നു മനസ്സിലാക്കിയതു കൊണ്ടാവണം സ്ഥലം എത്തി എന്നു പറയാന്‍ രവിയുടെ നാവുകള്‍ പൊങ്ങിയതു. ചുറ്റിനുമിരുന്നവരോട് യാത്ര ച്ചൊല്ലി അവര്‍ അവിടെ ട്രെയിന്‍ ഇറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന നാട്ടില്‍ കാലു വച്ചതിന്റെ സന്തോഷമാണ് അവരുടെ മുഖത്ത് മിന്നിമായുന്നത്. തൊട്ടു പിന്നാലെ ഇറങ്ങിയ രവിയെ അവര്‍ ശ്രദ്ധിച്ചു. മോന്‍ ! ഇവിടെയാണോ വീട്? അല്ലാ എനിക്ക് ഇവിടെ ഇറങ്ങി വേറെ ട്രെയിനു പോകണം, രവി പറഞ്ഞു.സങ്കടമാണോ സന്തോഷമാണോ അവരുടെ മുഖഭാവങ്ങളില്‍ എന്നു അവനു തിരിച്ചറിയാന്‍ കഴിയന്നില്ലാ.ആ സ്ത്രി വിദൂരയിലേക്ക് നടന്നു അകലുന്നു.

     ഏകദേശം ഒരുമണിക്കൂര്‍ താമസമൂണ്ട് അവനു പോകേണ്ട ട്രെയിന്‍ വരാന്‍. വീണ്ടും അയാളുടെ കാത്തിരിപ്പ് തുടങ്ങി. ഇത്തവണെ മനസ്സില്‍ ചിന്തിച്ച്ക്കുട്ടാന്‍ ആ സ്ത്രിയുണ്ട്.അവരുടെ കഴിഞ്ഞകാലം അവന്റെ മനസ്സില്‍ നിന്നുംമായുന്നില്ലാ. 21 വര്‍ഷം,മനുഷായിസിന്റെ നല്ല പ്രായമത്രയം മരിച്ചപോലുളള ജീവിതം,ചിന്തകള്‍ കൂടിവരുകയാണ്. എന്താകുമായിരിക്കും ഇനിയുളള അവരുടെ ജീവിതം. അങ്ങനെ ആലോച്ചിച്ചു കൊണ്ട് രവി സ്‌റ്റോഷനിലെ ബെഞ്ചില്‍ ഇരുന്ന് ഒരല്പം മയങ്ങി.

            നിനച്ചിരിക്കാതെ ട്രെയിന്റെ കൂക്കു വിളികള്‍ അവന്റെ തലച്ചോറിലേക്ക് കയറി. ചാടി എഴുന്നോറ്റ് നോക്കുമ്പോള്‍ ഒരു ട്രെയിന്‍ എതിര്‍ദിശയിലേക്ക് പോകുന്നു. പിന്നീട് മയക്കമല്ലാ, വിശപ്പിന്റെ വിളി കലശലായി തുടങ്ങി. പരിസരം നോക്കി സ്‌റ്റോഷനിലുളള ചെറിയ
കടയില്‍ നിന്നം വിശപ്പ് അകറ്റക്കവണ്ണം എന്തൊക്കെയോ കഴിച്ചു . അപ്പോളാണ് അടുത്ത ശങ്ക . നേരെ പോയി ടോയിലറ്റ് ലക്ഷമാക്കി.കാര്യം സാധിച്ചു വീണ്ടും ഇരിന്നിടത്തോക്ക് വന്നു.പെട്ടന്നു ,താന്‍ ഇരുന്ന ബെഞ്ചില്‍ ഒരു സ്ത്രി രൂപം .അവന്റെ കൂര്‍പ്പിച്ച കണ്ണുകള്‍ കൊണ്ട് വീണ്ടും നോക്കി.അതെ! അതു അവര്‍ തന്നെയാണ്. ! ഉത്കഠയോടെ രവി അവരോട് തിരക്കി. നിങ്ങള്‍ വീട്ടില്‍ പോയില്ലൊ? നനഞ്ഞ കണ്ണുകളാലുളള നോട്ടമായിരുന്നു രവിയോടുളള അവരുടെ മറുപടി. അവന്‍ മെല്ലെ ആ ബെഞ്ചിന്റെ ഒരു അരികിലായി ഇരുന്നു എന്നിട്ട് ചോദിച്ചു. എന്തു പറ്റി...? സന്തോഷവതിയായിട്ട് പിരിഞ്ഞ് ഇപ്പോള്‍ നിങ്ങളുടെ മുഖത്തുളള ഈ ദു:ഖത്തിന്റെ കാരണം?

               കണ്ണീര്‍ കലര്‍ന്ന ഭാഷയില്‍ അവര്‍ പറഞ്ഞു തുടങ്ങി,ഏറെ പ്രതീക്ഷകളുമായി വീട്ടില്‍ എത്തിയ എന്റെ മുന്നില്‍ വാതില്‍ തുറന്നതു ഒരു കുട്ടിയാണ്. ആരാണ് നിങ്ങള്‍ എന്ന ആ കുട്ടിയുടെ ചോദ്യത്തിനുമുന്നില്‍ ഞാന്‍ ഒന്നുമിണ്ടാതെ നില്‍ക്കേണ്ടി വന്നു,സ്വന്തം വീട് ആരാണന്നു അറിയാന്‍ മെലാത്ത രണ്ടുപേര്‍ .പിന്നീട് ഒരാള്‍ അകത്തു നിന്നു ഇറങ്ങി വന്നു. 'മൊട്ടു' എന്നു ഞാന്‍ വിളിച്ചിരുന്ന എന്റെ അനിയന്‍ സുധാകരന്‍, കണ്ടമാത്ര എനിക്ക് മനസ്സിലായി.ഞാന്‍ ഗല്‍ഫില്‍ പോകുമ്പോള്‍ അവനു എതാണ്ട് 14  വയസ്സ് പ്രായമെയുളളാരുന്നു .അല്‍പം നേരമെടുത്തു ഈ ചോച്ചിയേ അവനു മനസ്സിലാക്കാന്‍. .അപ്പോള്‍ ചത്തിട്ടില്ലാ അല്ലൊ? ഇതും ചോദിച്ച് അവന്‍ അചച്ചാ.. എന്നു നീട്ടി വിളിക്കുന്നു. തീര്‍ത്തും നര ബാധിച്ച ഒരു വ്യക്തി വന്നു  ആയാളുടെ കണ്ണുകള്‍ക്ക് കാഴ്ച്ച ശക്തി കുറഞ്ഞിരിക്കുന്നു. അചച്ചന് മനസ്സിലായോ ആരാന്ന്? അചഛന്റെ മൂത്ത മോളാ ...നിറകണ്ണുകളുമായി അചഛന്‍ എന്നെ ആഷ്‌ളേളിച്ചു. പക്ഷേ അ ധിക സമയം ഉണ്ടായില്ലാ ആ സന്തോഷം .എന്നില്‍ നിന്നും വഴുതി മാറി അചഛന്‍ അകത്തേക്ക് നീങ്ങി. ഞാന്‍ എത്ര വിളിച്ചിട്ടും ഒന്നു തിരിഞ്ഞു പോലും കൂട്ടാക്കിയില്ലാ. അപ്പോളും എന്റെ ശരീരം വാതില്‍ പടിയില്‍ തന്നെ നില്‍ക്കുന്നത്. എനിക്ക് പറയാനുളളതു പോലും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലാ. ഇന്നു വീട് ഈ കാണുന്ന പോലെ ആക്കിയതും , ഇത്രയും കാലം വീട്ടുക്കാരെയെല്ലാം സംരക്ഷിച്ചതും താനാണന്ന അവകാശവുമായി എന്റെ മുന്നില്‍ നില്‍ക്കുന്ന മൊട്ടു എന്ന എന്റെ അനിയന്റെ ബ്രഹിഷ്ട്ടമായ കരങ്ങള്‍ എന്നിലേക്ക് ആഞ്ഞു വീശി. എന്റെ കരച്ചിലിനുയാതൊരു പ്രശക്തിയും ഇല്ലായിരുന്നു.. ആ നിമിഷം എനിക്ക് തോന്നി ഈ തിരിച്ച് വരവാണോ ഞാന്‍ ആഗ്രഹിച്ചത്. ഇങ്ങനെ ഒരു സന്ദര്‍ഭം അഭിമുകിരിക്കാനാണോ മരിച്ചിട്ടുമുളള എന്റെ ഈ തിരിച്ച് വരവ്.. പിന്നീട് നിന്നില അവിടെ ഞാന്‍ .ഒന്നു തിരിഞ്ഞു പോലും നോക്കാന്‍ എന്റെ തലച്ചോറ് അനുവദിച്ചില്ലാ. എന്തിനു വേണ്ടി ഞാന്‍ ഇത്രയും കാലം ജീവിച്ചു. ?

  എന്തു പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം എന്നു അവനറിയില്ലാ.. അവന്റെ നാവില്‍ വാക്കുകള്‍ കിട്ടുന്നില്ലാ. പെട്ടന്ന് അതാ ട്രെയിന്റെ ശബ്ദം. രവിക്കു പോകേണ്ട വണ്ടി എത്തിരിക്കുകയാണ്. എണീറ്റു രവി അവിടെ നിന്ന്, അല്‍പം മുന്നോട്ട് നടന്നു എന്നിട്ട് അവന്‍ പറഞ്ഞു, ഈ ജന്മത്തെ  നിങ്ങളുടെ വിധി അതു ഇങ്ങനെ അവും. ഇനി നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു,എങ്ങോട്ട് പോകും.?  തല താഴന്നിരിക്കുന്ന അവരുടെ ഉത്തരത്തിനായി അല്‍പനേരം അവന്‍ കാതോര്‍ത്തു .പക്ഷേ മൗനം മാത്രമാണ് രവിക്ക് ലഭിച്ചത്. .അവരോട് യാത്ര ചോദിക്കാന്‍ അവനു സാധിക്കുന്നില്ലാ, ഒറ്റ വാക്കില്‍ ഒതുക്കാന്‍ ശ്രമിച്ചു. ഞാന്‍ അങ്ങോട്ട്....നീരസത്തോടെയാണങ്കിലും അവന്‍ ട്രെയിനിലേക്ക് കയറി. ഉടന്‍ തന്നെ വണ്ടി എടുത്തു. ട്രെയിന്‍ നീങ്ങുന്നതിനോടെപ്പം തന്നെ വിദൂരതയില്‍
ആ സ്ത്രി , ഇപ്പോളും അവര്‍ തല താഴന്നു തന്നെയിരിക്കുകയാണ്.

 


No comments:

Post a Comment