Wednesday, May 25, 2016

ചക്രം ഇടത്തോട്ട് തിരിഞ്ഞു




ദൈവത്തിന്റെ സ്വന്തം നാട് എന്ന വിളിപേരുളള നാട്ടില്‍ പുതിയ നായകന്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു, "നാടു ഭരിക്കാന്‍" .5 വര്‍ഷം കൂടുമ്പോള്‍ ജനങ്ങളെ
ഭരിക്കാന്‍ മാറി മാറി വരുന്ന ഇടതു വലതു സര്‍ക്കാറില്‍ ഭരണത്തിന്റെ ഭാഗമായി നിരവധി അഭ്യാസങ്ങള്‍ കണ്ടുമടുത്ത പെതുജനങള്‍ കണ്ണുനട്ടുയിരിക്കുകയാണ്
പുതിയ നായകന്റെ പരിക്ഷകാരങ്ങളെ . വന്‍ ആവേശത്താല്‍ ആറാടിയ സത്യപ്രതിജ്ഞ ചടങ്ങില്‍, 19 മന്ത്രിമാരുടെ സ്ഥാനോഹരണവും നടന്നു. ഭരണത്തില്‍ ഇരിക്കുമ്പോള്‍
പ്രശനങ്ങള്‍ ഉണ്ടാക്കാത്ത സര്‍ക്കാര്‍ ഇതു വരെ പിറവിയെടുത്തിട്ടില്ലാ അതുക്കൊണ്ടു തന്നെ വലിയ ആകാംക്ഷയുളവാക്കുന്ന മാറ്റങ്ങള്‍ ഒന്നു തന്നെ പ്രതിക്ഷിക്കുന്നില്ലാ ജനങള്‍
അഴിമതിയും നാണക്കേടുക്കൊണ്ട് സഹിക്കെട്ടു ഇനി കുറച്ചുനാള്‍ വിശ്രമിക്കു എന്നു പറഞ്ഞു ജനം മാറ്റി നിര്‍ത്തിരിക്കുകയാണ് പോയ സര്‍ക്കാറിനെ..വേണ്ടതു നീതി ലഭിക്കേണ്ട
അനവധി പ്രശനങ്ങള്‍ക്കാണ്. മാറ്റം വരേണ്ടതു സാമൂഹ്യ ചിന്താഗതികള്‍ക്കും.അതു വിട്ടിട്ടു പഴയ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അതുണ്ടായിരുന്ന ,ഇന്നു അതില്ല ഇതില്ല എന്നല്ല പറയേണ്ടതു.
ജനത്തിന്റെ വിധിയാണ് ഈ സര്‍ക്കാര്‍ .മറ്റുളള പാര്‍ട്ടികളെ കുറ്റം പറയാതെ അവരെ ചുഷണം ചെയ്യാതെ രാഷ്ട്രത്തിനു വേണ്ടിയുളളതാണ് രാഷ്ട്രിയം എന്ന തത്ത്വത്തില്‍ അടിയുറച്ചു നിന്നു ഭരിച്ചു
കാണിക്കന്‍ ശ്രമിക്കുക. എന്തായാലും തുടക്കത്തില്‍ ഈ സര്‍ക്കാറിന്റെ പുതിയ ചെഷ്ട്ടകളെ നോക്കി പുഞ്ചിരിക്കുകയാണ് പെതുജനങ്ങള്‍

Wednesday, May 4, 2016

നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം.







വികസനത്തിനും വളര്‍ച്ചക്കും വേണ്ടി അഘോരാത്രം വാതോരാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനങ്ങള്‍ അറിയുന്നതിനു .സ്ത്രികളുടെ മാനം കാക്കുന്നവനെയാണ് ആണ്‍ എന്നു  വിശേഷിപ്പിക്കുന്നത് .അപമാനിക്കുന്നവനെയല്ല. രാജ്യമുണ്ടായ കാലം തൊട്ട് ഈ നാട്ടിലെ പെണ്‍ സമൂഹം അനുഭവിക്കുന്ന തീരാ ദുരിതമാണ് അവര്‍ക്കു നേരെ ഉണ്ടാകൂന്ന അപമാനങ്ങളും, പീഡനങ്ങളും..ഇത്രയൊക്കെ ഈ രാജ്യം കണ്ടിട്ടും എന്തു കൊണ്ടു ഒരു നിയമം ഉണ്ടാക്കാന്‍ ഭരിക്കുന്നവരും ,അല്ലാത്തവരുമായവര്‍  ഇറങ്ങി പുറപ്പെടാത്തതു  .ഇനി ആരെയെങ്കിലും എതെങ്കിലും കേസില്‍ പിടിച്ചാലോ നാണയം വാരി വിതറി അവന്‍ പുല്ലു പോലെ എറങ്ങും എന്നിട്ടു വീണ്ടും ഇതെല്ലാം ഒന്നെന്നു തുടങ്ങും. ശക്തമായ നിയമ ഇല്ലാത്തതും, ഉള്ള നിയമത്തെ ആര്‍ക്കും ഭയമില്ലാത്തതുമാണ് ഈ രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പരാജയം.

തെരഞ്ഞെടുപ്പിന്റെ പെളളുന്ന പ്രചാരണങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം സാഹസികങ്ങളും എന്തെല്ലാം വാഗ്ദാനങ്ങളുമാണ് രാജ്യത്തു അരങ്ങേറുന്നതു ഒരു നിമിഷ നേരത്തെക്കു തങ്ങളുടെ കുടുബത്തില്‍ ഇരിക്കുന്ന സ്ത്രികളെ കുറിച്ചു ആലോചിച്ചു നോക്കു. സ്വന്തം കുടുബത്തില്‍ ഒരു ഇരയുണ്ടായാലെ ഇവര്‍ക്ക് പ്രതികരണശേഷി എന്ന വരം ലഭിക്കുകയുളളു എന്നുണ്ടോ ? ,ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രികള്‍ ഇന്നും സ്വതന്ത്യരല്ല..

  ഇന്നലെ ഒരു  നിര്‍ഭയ , ഇന്നു ഒരു ജിഷ , നാളെ സ്വന്തം കുടുബത്തിലെ ആരുമാകാം ,എന്നാല്‍ പോലും പിറന്ന നാടിനെ  നാണമില്ലാത്ത രാജ്യം എന്ന് വിശേഷിപ്പിക്കേണ്ടി വന്നതില്‍  ഈ സമൂഹം ലജ്ജിക്കേണ്ടി വരും.