ബലാത്സംഗവും പീഡനവും ഇന്ത്യയിൽ അരങ്ങു വായാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി എന്നിരുന്നാലും ഇതിനു ശമനം സംഭവിക്കാത്തത് , നിയമം എന്ന മൂന്നക്ഷരത്തിന്റെ കണ്ണുകെട്ട് ജാലക വിദ്യകൊണ്ട് മാത്രമാണ് . മറ്റുള്ള കുറ്റകൃത്യങ്ങളെ നിയമകുരിക്കിൽ വീഴ്ത്തുന്ന അധികാരത്തിന്റെ കാഴ്ച്ചപ്പാടിൽ ക്രൂരമായ ബലാത്സംഗം കുറ്റകൃത്യം അല്ലെ ?. ഗോവിന്ദ ചാമിക്ക് വേണ്ടി വാധിക്കാൻ വന്ന വക്കീലിന്റെ മകൾക്കൊ ഭാര്യക്കൊ സഹോദരിക്കൊ ഇങ്ങനെ ഒരു ഹിതം സംഭവിച്ചിരുന്നെങ്കിൽ അയാൾ പുല്ലുപോലെ അവനെ ഇറക്കി കൊണ്ടു വരുമായിരുന്നോ? ചിലപ്പോൾ അതു സംഭവ്യമല്ലാ എന്നും പറയാൻ പറ്റില്ലാ കാരണം, അയാളുടെ കാഴ്ച്ചപ്പാടിൽ തന്റെ പ്രഫഷനിൽ മേൽ കൊയ്യ മയുണ്ടാകുക, അതല്ലെ അയാളെ ഇപ്പോൾ ഇങ്ങനെ ഒക്ക ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അമീർ ഏതായാലും സന്തോഷവാനാണ് ചുളുവിന് ബലാത്സംഗവും നടത്തി കുറച്ചു വർഷം പൊതുജനങ്ങളെ ബോധിപ്പിക്കാൻ ജയിലിലെ സുഖവാസവും മതിവരാത്തളവിന്ഭക്ഷണവും എല്ലാം സൗജന്യം .അതിനു ശേഷം കുറച്ച് നാൾ കഴിഞ്ഞാൾ വീണ്ടും അരങ്ങു വാഴാൻ തിരിച്ചെത്താം. പിന്നീട് എല്ലാം ആവർത്തന വിരസമാക്കും വിധം കരുക്കളെ നീക്കാം.. കാരണം ചാമിക്ക് നീതി കിട്ടിയെങ്കിൽ പിന്നെ അവന്റെ കാര്യം എന്താകും എന്നത് പകൽ പോലെ ഉത്തരം സ്പഷ്ട്ടം. ഇനി നാളെയൊരിക്കൽ പി.എ.സിക്ക് ഒരു ചോദ്യം പ്രതീക്ഷിക്കാം ,നിയമത്തെ ഭയമില്ലാത്ത നാട് എന്ന അറിയപ്പെടുന്ന രാജ്യം ഏതാണ് ?.
'തുറക്കപ്പെടുന്ന അദ്ധ്യായങ്ങള്‍'
Tuesday, September 20, 2016
ഗോവിന്ദ ചാമിയെ രക്ഷിച്ച നിയമത്തിന് അമീറിനെ കരകയറ്റാൻ ആണോ പ്രയാസം.
ബലാത്സംഗവും പീഡനവും ഇന്ത്യയിൽ അരങ്ങു വായാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി എന്നിരുന്നാലും ഇതിനു ശമനം സംഭവിക്കാത്തത് , നിയമം എന്ന മൂന്നക്ഷരത്തിന്റെ കണ്ണുകെട്ട് ജാലക വിദ്യകൊണ്ട് മാത്രമാണ് . മറ്റുള്ള കുറ്റകൃത്യങ്ങളെ നിയമകുരിക്കിൽ വീഴ്ത്തുന്ന അധികാരത്തിന്റെ കാഴ്ച്ചപ്പാടിൽ ക്രൂരമായ ബലാത്സംഗം കുറ്റകൃത്യം അല്ലെ ?. ഗോവിന്ദ ചാമിക്ക് വേണ്ടി വാധിക്കാൻ വന്ന വക്കീലിന്റെ മകൾക്കൊ ഭാര്യക്കൊ സഹോദരിക്കൊ ഇങ്ങനെ ഒരു ഹിതം സംഭവിച്ചിരുന്നെങ്കിൽ അയാൾ പുല്ലുപോലെ അവനെ ഇറക്കി കൊണ്ടു വരുമായിരുന്നോ? ചിലപ്പോൾ അതു സംഭവ്യമല്ലാ എന്നും പറയാൻ പറ്റില്ലാ കാരണം, അയാളുടെ കാഴ്ച്ചപ്പാടിൽ തന്റെ പ്രഫഷനിൽ മേൽ കൊയ്യ മയുണ്ടാകുക, അതല്ലെ അയാളെ ഇപ്പോൾ ഇങ്ങനെ ഒക്ക ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അമീർ ഏതായാലും സന്തോഷവാനാണ് ചുളുവിന് ബലാത്സംഗവും നടത്തി കുറച്ചു വർഷം പൊതുജനങ്ങളെ ബോധിപ്പിക്കാൻ ജയിലിലെ സുഖവാസവും മതിവരാത്തളവിന്ഭക്ഷണവും എല്ലാം സൗജന്യം .അതിനു ശേഷം കുറച്ച് നാൾ കഴിഞ്ഞാൾ വീണ്ടും അരങ്ങു വാഴാൻ തിരിച്ചെത്താം. പിന്നീട് എല്ലാം ആവർത്തന വിരസമാക്കും വിധം കരുക്കളെ നീക്കാം.. കാരണം ചാമിക്ക് നീതി കിട്ടിയെങ്കിൽ പിന്നെ അവന്റെ കാര്യം എന്താകും എന്നത് പകൽ പോലെ ഉത്തരം സ്പഷ്ട്ടം. ഇനി നാളെയൊരിക്കൽ പി.എ.സിക്ക് ഒരു ചോദ്യം പ്രതീക്ഷിക്കാം ,നിയമത്തെ ഭയമില്ലാത്ത നാട് എന്ന അറിയപ്പെടുന്ന രാജ്യം ഏതാണ് ?.
Wednesday, May 25, 2016
ചക്രം ഇടത്തോട്ട് തിരിഞ്ഞു
ദൈവത്തിന്റെ സ്വന്തം നാട് എന്ന വിളിപേരുളള നാട്ടില്‍ പുതിയ നായകന്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു, "നാടു ഭരിക്കാന്‍" .5 വര്‍ഷം കൂടുമ്പോള്‍ ജനങ്ങളെ
ഭരിക്കാന്‍ മാറി മാറി വരുന്ന ഇടതു വലതു സര്‍ക്കാറില്‍ ഭരണത്തിന്റെ ഭാഗമായി നിരവധി അഭ്യാസങ്ങള്‍ കണ്ടുമടുത്ത പെതുജനങള്‍ കണ്ണുനട്ടുയിരിക്കുകയാണ്
പുതിയ നായകന്റെ പരിക്ഷകാരങ്ങളെ . വന്‍ ആവേശത്താല്‍ ആറാടിയ സത്യപ്രതിജ്ഞ ചടങ്ങില്‍, 19 മന്ത്രിമാരുടെ സ്ഥാനോഹരണവും നടന്നു. ഭരണത്തില്‍ ഇരിക്കുമ്പോള്‍
പ്രശനങ്ങള്‍ ഉണ്ടാക്കാത്ത സര്‍ക്കാര്‍ ഇതു വരെ പിറവിയെടുത്തിട്ടില്ലാ അതുക്കൊണ്ടു തന്നെ വലിയ ആകാംക്ഷയുളവാക്കുന്ന മാറ്റങ്ങള്‍ ഒന്നു തന്നെ പ്രതിക്ഷിക്കുന്നില്ലാ ജനങള്‍
അഴിമതിയും നാണക്കേടുക്കൊണ്ട് സഹിക്കെട്ടു ഇനി കുറച്ചുനാള്‍ വിശ്രമിക്കു എന്നു പറഞ്ഞു ജനം മാറ്റി നിര്‍ത്തിരിക്കുകയാണ് പോയ സര്‍ക്കാറിനെ..വേണ്ടതു നീതി ലഭിക്കേണ്ട
അനവധി പ്രശനങ്ങള്‍ക്കാണ്. മാറ്റം വരേണ്ടതു സാമൂഹ്യ ചിന്താഗതികള്‍ക്കും.അതു വിട്ടിട്ടു പഴയ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ അതുണ്ടായിരുന്ന ,ഇന്നു അതില്ല ഇതില്ല എന്നല്ല പറയേണ്ടതു.
ജനത്തിന്റെ വിധിയാണ് ഈ സര്‍ക്കാര്‍ .മറ്റുളള പാര്‍ട്ടികളെ കുറ്റം പറയാതെ അവരെ ചുഷണം ചെയ്യാതെ രാഷ്ട്രത്തിനു വേണ്ടിയുളളതാണ് രാഷ്ട്രിയം എന്ന തത്ത്വത്തില്‍ അടിയുറച്ചു നിന്നു ഭരിച്ചു
കാണിക്കന്‍ ശ്രമിക്കുക. എന്തായാലും തുടക്കത്തില്‍ ഈ സര്‍ക്കാറിന്റെ പുതിയ ചെഷ്ട്ടകളെ നോക്കി പുഞ്ചിരിക്കുകയാണ് പെതുജനങ്ങള്‍
Wednesday, May 4, 2016
നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം.
വികസനത്തിനും വളര്‍ച്ചക്കും വേണ്ടി അഘോരാത്രം വാതോരാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനങ്ങള്‍ അറിയുന്നതിനു .സ്ത്രികളുടെ മാനം കാക്കുന്നവനെയാണ് ആണ്‍ എന്നു വിശേഷിപ്പിക്കുന്നത് .അപമാനിക്കുന്നവനെയല്ല. രാജ്യമുണ്ടായ കാലം തൊട്ട് ഈ നാട്ടിലെ പെണ്‍ സമൂഹം അനുഭവിക്കുന്ന തീരാ ദുരിതമാണ് അവര്‍ക്കു നേരെ ഉണ്ടാകൂന്ന അപമാനങ്ങളും, പീഡനങ്ങളും..ഇത്രയൊക്കെ ഈ രാജ്യം കണ്ടിട്ടും എന്തു കൊണ്ടു ഒരു നിയമം ഉണ്ടാക്കാന്‍ ഭരിക്കുന്നവരും ,അല്ലാത്തവരുമായവര്‍ ഇറങ്ങി പുറപ്പെടാത്തതു .ഇനി ആരെയെങ്കിലും എതെങ്കിലും കേസില്‍ പിടിച്ചാലോ നാണയം വാരി വിതറി അവന്‍ പുല്ലു പോലെ എറങ്ങും എന്നിട്ടു വീണ്ടും ഇതെല്ലാം ഒന്നെന്നു തുടങ്ങും. ശക്തമായ നിയമ ഇല്ലാത്തതും, ഉള്ള നിയമത്തെ ആര്‍ക്കും ഭയമില്ലാത്തതുമാണ് ഈ രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പരാജയം.
തെരഞ്ഞെടുപ്പിന്റെ പെളളുന്ന പ്രചാരണങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം സാഹസികങ്ങളും എന്തെല്ലാം വാഗ്ദാനങ്ങളുമാണ് രാജ്യത്തു അരങ്ങേറുന്നതു ഒരു നിമിഷ നേരത്തെക്കു തങ്ങളുടെ കുടുബത്തില്‍ ഇരിക്കുന്ന സ്ത്രികളെ കുറിച്ചു ആലോചിച്ചു നോക്കു. സ്വന്തം കുടുബത്തില്‍ ഒരു ഇരയുണ്ടായാലെ ഇവര്‍ക്ക് പ്രതികരണശേഷി എന്ന വരം ലഭിക്കുകയുളളു എന്നുണ്ടോ ? ,ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രികള്‍ ഇന്നും സ്വതന്ത്യരല്ല..
ഇന്നലെ ഒരു നിര്‍ഭയ , ഇന്നു ഒരു ജിഷ , നാളെ സ്വന്തം കുടുബത്തിലെ ആരുമാകാം ,എന്നാല്‍ പോലും പിറന്ന നാടിനെ നാണമില്ലാത്ത രാജ്യം എന്ന് വിശേഷിപ്പിക്കേണ്ടി വന്നതില്‍ ഈ സമൂഹം ലജ്ജിക്കേണ്ടി വരും.
Wednesday, March 9, 2016
ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.
സ്ത്രി ശക്തിയേറിയവളാണ്. മറ്റൊരാളാല്‍ ബഹുമാനിക്കുകയും ആദരിക്കപ്പെടുന്നവളുമാണ്. ഈ രണ്ടു പ്രസ്താവനയില്‍ അടിയുറച്ചു നില്‍ക്കുകയും അവളെ വാനോളം ഉയര്‍ത്താന്‍ കൊടിപിടിക്കുകയും ചെയ്യുന്ന കൂട്ടരാണ് പുരുഷഗണങ്ങള്‍.അവള്‍ അമ്മയായാലും,പെങളായാലും മറിച്ചു മറ്റൊരുത്തന്റെ ഭാര്യയായലും ഈ പ്രസ്താവനയില്‍ ആട്ടംവരാതെ ഉറച്ചു നില്‍ക്കാന്‍ കരുത്തുളളവര്‍ .സത്യത്തില്‍ എന്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയാന്‍ അവരെ പ്രാപ്തരാക്കുത്. ശാരീരികബലത്തില്‍ പുരുഷനെ കീഴ്‌പ്പെടുത്തുകയെന്നത് പ്രയാസത്തില്‍ പ്രയാസമെറിയതാണ്.പക്ഷേ അതു ഒരിക്കലും അവളെുടെ കഴിവുകെടല്ല.. പ്രപഞ്ചശില്‍പ്പികള്‍ അവള്‍ക്കുമേല്‍ സ്തായിയായി നല്‍കിയ മനോഭാവം. എന്നാല്‍ അവളുടെ ബലഹീനതയെ ചോദ്യം ചെയ്യു രീതിയിലാണ് കാര്യങ്ങള്‍ ഭാരത നാട്ടില്‍ അരങ്ങേറുന്നത്.
വനിതാ ദിനത്തില്‍ പോലും സ്ത്രി അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. രാജ്യത്തിന്റൈ പല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അവളെ ശാരീരികമായി പിടിപ്പിക്കുകയുണ്ടായി. ഒരിക്കലും ഇതു ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു മാറ്റി നിര്‍ത്താവു ഒന്നല്ലാ .ഒരു വ്യക്തിക്ക് ഏര്‍പ്പെട്ട സംഭവുമല്ലാ. സ്ത്രി എന്ന സമൂഹമാണ് ഇതിനു ഇരയാവുത്. പെണ്ണായി പിറന്ന ഒരാളും അന്നും ഇന്നും എന്നും ഈ നാട്ടില്‍ സുരക്ഷയല്ലാ. ഈ ഹീന പ്രവര്‍ത്തിക്കു എതിരെ ഒരു നിയമവും ഇല്ലാത്ത ഈ നാട്ടില്‍ എന്തിനു വേണ്ടിയാണ് വനിതാ ദിനത്തിന്റെ പേരില്‍ കൊടിപിടിക്കുന്നത്. ആഘോഷങ്ങളാകാം പക്ഷേ അതിനു മുന്‍പു വേണ്ടതു സ്ത്രികളുടെ സുരക്ഷയാണ്.
Friday, January 15, 2016
നിവേധനം ശബരിമലയിലും.....
അധികാരത്തെ സ്വന്തം കീശയിലാക്കി എനിക്കു വേണ്ടി എന്റെ വഴിക്ക് പുരാതന ആചാരങ്ങളെ ഞാന്‍ മാറ്റിമറിക്കും അതു മറ്റുളളവര്‍ അംഗീകരിക്കണം എന്ന മുഖ്യധാരയുമായി നിവേധനം സമര്‍പ്പിച്ച മനുഷ്യന്‍ എന്ന പ്രപഞ്ച സ്രഷ്ട്ടിയെക്കാലും എത്രയോ ഉയരത്തിലാണ് സ്വന്തം മാനത്തിനു വിലയിട്ടു വില്‍ക്കുന്ന വേശ്യ. മനുഷ്യ തലമുറകളില്‍ ഇന്നുവരെ ഒരു സ്ത്രീ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനു പോയതായി അറിവില്ലാ. എന്തുകൊണ്ടു സ്ത്രീകള്‍ക്കു നിരോധനം കല്‍പ്പിച്ചിരിക്കുന്നു ?. ബ്രഹ്മചാര്യയായ ശ്രീ ശാസ്താവ് തപസ്സനുഷ്ഠിക്കുന്ന ഒരേ ഒരു പുരാതന ദേവാലയം, ജാതിമതഭേതമന്യെ ഏതോരു പുരുഷ്യനും വ്രതമെടുത്തു വന്നു വണങ്ങാവുന്ന ദേവാലയം അണ്ണുങ്ങള്‍ പോലും ദിവസങ്ങള്‍ നീണ്ട വ്രതമനുഠിച്ച് പോകുന്ന അവിടെ മാസമുറയുളള ഒരു സ്ത്രീ എത്തിയാല്‍ ആ രൂപത്തിന്റെ ചൈതന്യം ശൂന്യമാകും. ആ ശൂന്യതയെ തേടിപ്പിടിക്കാന്‍ കപടവേഷമണിഞ്ഞു നടക്കുന്ന നാറിയ സംസ്‌ക്കാരികളുടെ കൊട്ടിഘോഷങ്ങള്‍ കേട്ടാണ് ഭാരതം കുറച്ചു നാളുകളായി ഉണരുന്നതു . അതു ഏറ്റുപിടിക്കാനോ.. ചുംബനസമരത്തിന്റെ ഇടനിലക്കാരിയും. ശബരിമലയില്‍ പോകുന്ന വഴിയില്‍ എല്ലാവരും മറ്റൊരു മതത്തില്‍പ്പെട്ട ചൈതന്യത്തെ ദര്‍ശിച്ചെ മലചവിട്ടാറുളളു .അവിടെയും ഇന്നെവരെ മഹിളകള്‍ക്കു പ്രവേശനം ലഭിക്കാത്ത ഇടമാണ് . അവിടെ കയറാന്‍ സാധിക്കുന്നില്ലങ്കില്‍ എങ്ങനെ ശബരിമലയില്‍ മാത്രം സ്ത്രീകളെ കയറ്റും? . ഇത്ര വിശാലമനസ്സക്കന്‍ ആയിരുന്നെങ്കില്‍ സ്വന്തം മതത്തിലെ സ്ത്രീളെ പളളിയില്‍ കയറ്റാനുളള അനുവാദം സംഘടിപ്പിക്കാന്‍ പ്രയത്ന്നിക്കുന്നില്ലാ ആ സംസ്‌ക്കാരി.? എല്ലാത്തിനും ഒരേ ഒരു ഉത്തരത്തില്‍ വന്നു നില്‍ക്കുന്നു. ശബരിമല, ഇന്നു ഭാരതത്തിലെ തന്നെ ഏറ്റവും വരുമാനമുളള ദേവാലയം . ദിനംപ്രതി ലക്ഷകണക്കിനു വിശ്വാസികള്‍ വന്നു ശരണം വിളിക്കുന്ന ഒരേ ഒരു ആരാധനാലയം. അതിനെ ഹനീകരിക്കാനും , ആ ഖജനാവുകൂടി സര്‍ക്കാരിലേക്ക് എത്തിക്കാനും അതില്‍ നിന്നും സ്വന്തം കീശ നിറയ്ക്കാനും , മതത്തിന്റെ പേരില്‍ വീണ്ടും ഭാരതത്തില്‍ ലഹള സ്രഷ്ട്ടിക്കാനും ഉടലെടുത്ത വിഷവിത്തുകളെ...... സ്വന്തം കണ്ണിലെ കരട് എടുത്തിട്ടു പോരെ അന്യന്റെ വീട്ടിലെക്കുളള ഈ എത്തിനോട്ടം. ചരിത്രവും, പുരാണവും ഒരിക്കലെ സംഭവിക്കു,.. സംഭവിച്ചിട്ടുളളു. അങ്ങനെയുളള ഈ പുരാണ വിശ്വാസത്തെ മാറ്റിയെഴുതാന്‍..നിസ്സക്കാരതയമ്പിനെയാണോ ഏര്‍പ്പാടാക്കിരിക്കുന്നതു... ?
Tuesday, November 17, 2015
ഫെയിസ്ബുക്ക് ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.
ഫെയിസ്ബുക്ക് ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.
സൗഹൃദം പലപ്പോഴും അങ്ങെനെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകാന്‍ കൊതിക്കും. നീ തൊടുത്തുവിട്ട ബാണങ്ങള്‍ പലരിലും കൗതുകമായി ചെന്നുതറച്ചു, പക്ഷേ നിന്റെ പിന്മുറക്കാരനായ എന്നില്‍ നൂതനമായ സാങ്കേതികളുടെ കൂട്ട് വര്‍ദ്ധിച്ചതു കൊണ്ടാകാം ജനംസമക്ഷം എന്നിലേക്ക് പ്രവേശിച്ചത്. അംഗസംഖ്യ വര്‍ദ്ധിച്ചതും നിനച്ചിരിക്കാതെയായിരുന്നു എന്റെ വളര്‍ച്ചയുടെ കടുന്നുവരവും. ഏതു സംഭൃമത്തിനും തുടക്കം കുറിക്കുകയെന്നത് പ്രയാസമാണ്, ആഗോളതരത്തില്‍ നീ തുടമിട്ടത് ചില്ലറയാല്ലാ. അതുകൊണ്ട് എന്നും നീ തയൊണ് എന്റെ ഗുരുസ്ഥാനത്തു.
കാലമുണ്ടായ കാലം മുതല്‍കെ ലോകം ആഗ്രഹിക്കുന്നത് ഒന്നേയുളളു , പരിഷ്‌ക്കാരങ്ങള്‍. ആ പരിഷ്‌ക്കാരങ്ങളില്‍ കൂട്ട് പിടിച്ച് മുന്നോട്ട് ഓടുന്ന ലോകത്തിനു ഇന്നലെകളില്‍ നീ ചെയ്യത സേവനവും , നിന്നില്‍ നിന്നും ഇന്നു എന്നിലേക്ക് കൈവന്ന മാറ്റവും, നാളെ എന്നി നിന്നും മറ്റാരുടെയെങ്കിലും കൈകളിലേക്ക് എത്തി ചേരാന്‍ പോകുന്ന സേവനങ്ങളും സംഭവബഹുലം തന്നെ. സ്വരം നന്നായിരിക്കുമ്പോളെ പാട്ടു നിര്‍ത്തുക എന്ന പഴമൊഴിയൊട് നിന്നെ ഉപമിക്കാനാണ് ഞാന്‍ അഗ്രഹിക്കുന്നതു. ഓര്‍മകളിലെ ഏതോ ഒരു ഓരത്ത് ഓര്‍ക്കുട്ട് മാറുമ്പോള്‍ ചിലരിലെക്കിലും ദുഖത്തിന്റെ ഒരിറ്റു പൊഴിഞ്ഞെന്നിരിക്കാം. കാരണം അനേകം മനുഷ്യരില്‍ സൗഹൃദവും, സന്തോഷവുമായ നിരവധി നിമിഷങ്ങള്‍ നീ സൃഷട്ട്ച്ചിട്ടുണ്ട് .അതൊന്നും ഇനി ആരും കാണാത്ത ഓരത്ത് മാത്രമായി ഒതുങ്ങുന്നുണ്ടാവാം.. നിന്നെ മാത്രം ആശ്രയിച്ച ആളുകള്‍ ഉണ്ടായേക്കാം, നിന്റെ ഈ ഒതുക്കം അവര്‍ക്ക് തീരാനഷ്ട്ടവും വേദനാജനകവുമാണ്. അതുകൊണ്ട് അവര്‍ എന്നെ തേടി വരും എന്നും പ്രതീക്ഷിക്കാം.
പോയ കാലഘട്ടങ്ങളില്‍ ഓക്കുട്ട് എന്ന പേര് പലര്‍ക്കും ഹരം പകരുന്നവയായിരുന്നു. പല അതിരുകളും മായിച്ചുകളഞ്ഞാണ് നി ഇവിടെ പിറുന്ന വീണതു. അന്നു വലിയ ഒരു ജനവലയത്തിലായിരിന്നു നീ. മാറ്റം തേടി പോകാന്‍ കൊതിക്കു ലോകത്തിനു നിന്റെ അടുത്ത തലമുറക്കാരനയ എന്നെ സ്വീകരിക്കാന്‍ അധികനാള്‍ വേണ്ടി വരില്ലാ... അറിയാനും അറിയിക്കാനുമുളളതും നല്‍കിയിട്ടാണ് നീ യാത്രയായതു. എന്റെ കരങ്ങളില്‍ ഇന്നു ഈ സമൂഹം ഭദ്രമാണെന്ന് നിന്നിലുളള വിശ്വാസത്തെ ഞാന്‍ അത്യാദരവോടുകൂടി വണങ്ങുന്നു. അതുകൊണ്ട് ഞാന്‍ എന്ന സമൂഹം ഉളളടത്തോളം കാലം എന്നിലെ നിനക്ക് മരണമില്ലാ. ഈ യാത്ര ദീര്‍ഘനാളത്തെ ഒരു വിശ്രമം എന്നു മാത്രം കരുതുക , കാരണം ആ വിശ്രമകാലങ്ങളിലേക്കുളള എന്റെ യാത്രയും വിദൂരമാല്ലാ.. ലോകിലെ തന്നെ ഏവും അംഗസംഖ്യയുളള ഇടം എന്ന മുഖവരയിലൂടെയാണ് ഇന്നു എന്റെ സഞ്ചാരം. ഈ കടന്നുപോയ പാതകള്‍ ഞാന്‍ തേടി പോയതല്ലാ ഒരു തരത്തില്‍ എന്നിലേക്ക് എത്തിപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ കാലം ചെല്ലും തോറും എന്റെ ശവദാഹത്തിനു സാക്ഷ്യം വഹിക്കാനും ഉണ്ടാകും അനേകം പേര്‍.
ഈ സമൂഹം നിനക്ക് അംഗീകാരങ്ങളും സ്‌നേഹപുഷ്പ്പങ്ങളും നല്‍കി ആദരിക്കുന്നു. നീ വെട്ടി തെളിച്ചു വിട്ട പാതയിലൂടെ ഉയര്‍ന്നുവന്ന ഒരു പുകൊടിയായ ഞാന്‍ എല്ലാ ആദരവുകളോടും സ്‌നേഹബാഷ്‌ളോടു കൂടിയും നിന്നെ അനുശോചിക്കുന്നു. അകാലങ്ങളിലെ ആഴങ്ങളിലേക്ക് ഇറങ്ങി പോയാലും നിന്റെ നാമം എന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കും.
Thursday, October 8, 2015
സംഘർഷങ്ങൾക്ക് വേണ്ടിയുളള നിരോധനങ്ങൾ.....
പൗരാണികചരിത്രത്തിന്റെ വേരുകൾ തേടി പുറപ്പെടുമ്പോൾ
അഖണ്ടഭാരതത്തിന്റെ സംസ്‌ക്കാരമൂല്യങ്ങൾ നിരീക്ഷിക്കുകയും അതു പ്രാഭല്യത്തിൽ വരുത്താൻ ശ്രമിക്കുന്നതിന്റെ ഇടയിലും , ഇന്ന് രാഷ്ട്രബോധം
തികച്ചും നഷ്ട്ടപ്പെട്ട് മതത്തിന്റെയും വർഗ്ഗീയതയുടെയും ഗർഭപാത്രത്തിൽനിന്നും ഓരോ ജീവനും രംഗപ്രവേശനം ചെയ്യുമ്പോൾ അവൻ ഒരു മതത്തിലും വർഗ്ഗീയ ആസക്ത്തിയിലും ലയിച്ചു കഴിഞ്ഞിരിക്കുന്നു.
ഹൈന്ദവ ആചാരങ്ങൾക്കു ഒരു മതത്തിന്റെ ലേബൽ നൽക്കി വർഗ്ഗീയതയുടെ ശരങ്ങൾ തൊടുത്തുവിടുന്ന ജനതകൾ ഇല്ലാതാക്കുന്നത് ഹൈന്ദവ ആചാരങ്ങളെയും സംസ്‌ക്കാരമൂല്യങ്ങളെയുമാണ്. ഭാരതമണ്ണിൽ ഉടലെടുത്ത
സംസ്‌ക്കാരത്തിനു ഗോവധം നിരോധിച്ച് ആദ്യമായി രൂപീകരണം ഏർപ്പെടുത്തിയത് നൂറ്റാണ്ടുകൾക്ക് മുമ്പ് ബാർബറുടെയും അക്ബറുടെയും കാലഘട്ടത്തിലാണ്. പിന്നീട് പല തലമുറകൾ അതു ഏറ്റുപിടിക്കുകയും
പ്രാഭല്യത്തിൽ വരുത്തുകയും ചെയ്യ്തുവെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തം. ഇന്ന് ഈ നവയുഗത്തിൽ എന്തിനും ഏതിനും നിരോധാനം എന്നത് ആഗോളപ്രശ്‌നമായിമാറ്റുകയാണ് പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കാം എന്നതല്ലാ പ്രശ്‌നത്തിനു മേൽ എങ്ങനെ പ്രശ്‌നങ്ങൾ സ്യഷ്ട്ടിക്കാമെന്ന് തക്കം പാത്തു ഇരയെ തേടുന്ന വിഷകൂഭങ്ങൾ.
മിണ്ടാപ്രാണിയായ ഒരു നാൽക്കാലിയെ ഇത്രയും കാലം കൊന്നു ഇരുകാലികൾ നാവിനു രുചികൂട്ടാൻ സേവിച്ചു. പെട്ടന്ന് ഒരുനാൾ അതു ഗോമാതാവാണെന്ന തിരിച്ചറിവ് ഏറ്റെടുക്കുക. പശു ദൈവമാണ് , ഗോക്കളുടെ മാതാവായിട്ടാണ് കാണുന്നതു. അതു കൊണ്ടു ഗോവധ നിരോധാനം വീണ്ടും ഉടലെടുക്കുന്നു, ഗോക്കളെ കൊല്ലാൻ പാടില്ല , പക്ഷേ അതിന്റെ പേരിൽ മനുഷ്യന് മനുഷ്യനെ കൊല്ലാം.! അതാണോ ആർഷഭാരതസംസ്‌ക്കാരം... ഈ നിരോധാനത്തിന്റെ ഒക്കെ പേരിൽ ഇത്രയും കൊടിപിടിക്കുന്നവരോട് ഒരു ചോദ്യം സ്ത്രിജനങ്ങളെയും മാതാവായിട്ടാണ് ഭാരതസംസ്‌ക്കാരത്തില്‍ കാണുന്നത്. .എന്ത്‌കൊണ്ട് ബലാത്സംഗം നിരോധിച്ചു കൊണ്ട് ഒരു ഉത്തരവും പുറപ്പെടിവിക്കുന്നില്ലാ. ? പോയ ഒരു കാലഘട്ടം പരിശോധിച്ചാൽ കാണാം എത്രയെത്ര കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും അതിൽ പലതും ഉന്മേഷഭരിതനായിട്ട് വീണ്ടും ജനിക്കുകയും ചെയ്യതുയെന്നു. കണക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ബലാത്സംഗങ്ങളെക്കാലും വളരെ കൂടുതലാണ് രേഖപ്പെടുത്താത്തവ.എന്തിനു പറയുന്നു ഗോവധനിരോധാനം മാധ്യമങ്ങൾ എടുത്ത് ആഘോഷിക്കുമ്പോളും അതിനു ചുക്കാൻ പിടിച്ച് രംഗത്തു വന്നു അഘോരാത്രം സംസാരിക്കുമ്പോളും എത്ര സ്ത്രിജനങ്ങൾ ബലാത്സംഗത്തിനു ഇരയാവുന്നു.
വീണ്ടും... ബസ്സ് കാത്തുനിന്ന സഹോദരിയെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യതു നിരത്തിൽ ഉപേക്ഷിക്കപ്പെട്ടു. ഇത് രേഖപ്പെടുത്തിയത്. പെടുത്താത്തവ എത്രയെത്ര.....നടന്നു കഴിഞ്ഞ് സംസാരിക്കാനും മാധ്യമ ജനശ്രദ്ധ പിടിച്ചുപറ്റാനും നോക്കാതെ സംഭവം ഇനിമേൽ നടക്കാതിരിക്കാൻ പ്രവർത്തിയിലൂടെ കരുക്കൾ നീക്കാത്തതു എന്ത്‌കൊണ്ട്..
തൊട്ടതിനും പിടിച്ചതിനും സമരമുറകൾ പറ്റുന്നവർ ഈ വിഷയത്തിൽ സമരമുറകൾ ആഹ്വാനം ചെയ്യാത്തതു എന്തു കൊണ്ടു.?
മിണ്ടാപ്രാണികളെ കൊല്ലരുതു എന്നു പറയാൻ വെമ്പുന്ന നാവുകൾ സ്വന്തം മാതാവിനെ ചിത്രവധത്തിൽ നിന്നും നിരോധിക്കാൻ വേമ്പൽ കൊളളാത്തു എന്തു കൊണ്ടു ?. ജീവിത സുരക്ഷക്കും നാടിന്റെ എൈക്യത്തിനും ഉതകുന്ന ക്രത്യനിർവഹണം നടപ്പിലാക്കാതെ നിസാരത്തിൽ നിസാരമായ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പ്രഹ്‌കേളികൾ അരങ്ങേറുന്നതു..
Subscribe to:
Posts (Atom)

