Showing posts with label peoples. Show all posts
Showing posts with label peoples. Show all posts

Tuesday, September 20, 2016

ഗോവിന്ദ ചാമിയെ രക്ഷിച്ച നിയമത്തിന് അമീറിനെ കരകയറ്റാൻ ആണോ പ്രയാസം.




ബലാത്സംഗവും പീഡനവും ഇന്ത്യയിൽ അരങ്ങു വായാൻ തുടങ്ങിയിട്ട് കാലങ്ങൾ പലതായി എന്നിരുന്നാലും ഇതിനു ശമനം സംഭവിക്കാത്തത് , നിയമം എന്ന മൂന്നക്ഷരത്തിന്റെ കണ്ണുകെട്ട് ജാലക വിദ്യകൊണ്ട് മാത്രമാണ് . മറ്റുള്ള കുറ്റകൃത്യങ്ങളെ നിയമകുരിക്കിൽ വീഴ്ത്തുന്ന  അധികാരത്തിന്റെ കാഴ്ച്ചപ്പാടിൽ ക്രൂരമായ ബലാത്സംഗം കുറ്റകൃത്യം അല്ലെ ?. ഗോവിന്ദ ചാമിക്ക് വേണ്ടി വാധിക്കാൻ വന്ന  വക്കീലിന്റെ മകൾക്കൊ ഭാര്യക്കൊ സഹോദരിക്കൊ ഇങ്ങനെ ഒരു ഹിതം സംഭവിച്ചിരുന്നെങ്കിൽ അയാൾ പുല്ലുപോലെ അവനെ ഇറക്കി കൊണ്ടു വരുമായിരുന്നോ? ചിലപ്പോൾ അതു സംഭവ്യമല്ലാ എന്നും പറയാൻ പറ്റില്ലാ കാരണം, അയാളുടെ കാഴ്ച്ചപ്പാടിൽ തന്റെ പ്രഫഷനിൽ മേൽ കൊയ്യ മയുണ്ടാകുക, അതല്ലെ അയാളെ ഇപ്പോൾ ഇങ്ങനെ ഒക്ക ചെയ്യാൻ പ്രേരിപ്പിക്കുന്നത്.  അമീർ ഏതായാലും സന്തോഷവാനാണ് ചുളുവിന്  ബലാത്സംഗവും നടത്തി കുറച്ചു വർഷം  പൊതുജനങ്ങളെ ബോധിപ്പിക്കാൻ ജയിലിലെ സുഖവാസവും മതിവരാത്തളവിന്ഭക്ഷണവും എല്ലാം സൗജന്യം .അതിനു ശേഷം കുറച്ച് നാൾ കഴിഞ്ഞാൾ വീണ്ടും അരങ്ങു വാഴാൻ തിരിച്ചെത്താം. പിന്നീട് എല്ലാം ആവർത്തന വിരസമാക്കും വിധം കരുക്കളെ നീക്കാം.. കാരണം ചാമിക്ക് നീതി കിട്ടിയെങ്കിൽ പിന്നെ അവന്റെ കാര്യം എന്താകും എന്നത് പകൽ പോലെ ഉത്തരം സ്പഷ്ട്ടം. ഇനി നാളെയൊരിക്കൽ പി.എ.സിക്ക് ഒരു ചോദ്യം പ്രതീക്ഷിക്കാം ,നിയമത്തെ ഭയമില്ലാത്ത നാട് എന്ന അറിയപ്പെടുന്ന രാജ്യം ഏതാണ് ?.

Wednesday, May 4, 2016

നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം.







വികസനത്തിനും വളര്‍ച്ചക്കും വേണ്ടി അഘോരാത്രം വാതോരാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനങ്ങള്‍ അറിയുന്നതിനു .സ്ത്രികളുടെ മാനം കാക്കുന്നവനെയാണ് ആണ്‍ എന്നു  വിശേഷിപ്പിക്കുന്നത് .അപമാനിക്കുന്നവനെയല്ല. രാജ്യമുണ്ടായ കാലം തൊട്ട് ഈ നാട്ടിലെ പെണ്‍ സമൂഹം അനുഭവിക്കുന്ന തീരാ ദുരിതമാണ് അവര്‍ക്കു നേരെ ഉണ്ടാകൂന്ന അപമാനങ്ങളും, പീഡനങ്ങളും..ഇത്രയൊക്കെ ഈ രാജ്യം കണ്ടിട്ടും എന്തു കൊണ്ടു ഒരു നിയമം ഉണ്ടാക്കാന്‍ ഭരിക്കുന്നവരും ,അല്ലാത്തവരുമായവര്‍  ഇറങ്ങി പുറപ്പെടാത്തതു  .ഇനി ആരെയെങ്കിലും എതെങ്കിലും കേസില്‍ പിടിച്ചാലോ നാണയം വാരി വിതറി അവന്‍ പുല്ലു പോലെ എറങ്ങും എന്നിട്ടു വീണ്ടും ഇതെല്ലാം ഒന്നെന്നു തുടങ്ങും. ശക്തമായ നിയമ ഇല്ലാത്തതും, ഉള്ള നിയമത്തെ ആര്‍ക്കും ഭയമില്ലാത്തതുമാണ് ഈ രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പരാജയം.

തെരഞ്ഞെടുപ്പിന്റെ പെളളുന്ന പ്രചാരണങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം സാഹസികങ്ങളും എന്തെല്ലാം വാഗ്ദാനങ്ങളുമാണ് രാജ്യത്തു അരങ്ങേറുന്നതു ഒരു നിമിഷ നേരത്തെക്കു തങ്ങളുടെ കുടുബത്തില്‍ ഇരിക്കുന്ന സ്ത്രികളെ കുറിച്ചു ആലോചിച്ചു നോക്കു. സ്വന്തം കുടുബത്തില്‍ ഒരു ഇരയുണ്ടായാലെ ഇവര്‍ക്ക് പ്രതികരണശേഷി എന്ന വരം ലഭിക്കുകയുളളു എന്നുണ്ടോ ? ,ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രികള്‍ ഇന്നും സ്വതന്ത്യരല്ല..

  ഇന്നലെ ഒരു  നിര്‍ഭയ , ഇന്നു ഒരു ജിഷ , നാളെ സ്വന്തം കുടുബത്തിലെ ആരുമാകാം ,എന്നാല്‍ പോലും പിറന്ന നാടിനെ  നാണമില്ലാത്ത രാജ്യം എന്ന് വിശേഷിപ്പിക്കേണ്ടി വന്നതില്‍  ഈ സമൂഹം ലജ്ജിക്കേണ്ടി വരും.

Friday, January 15, 2016

നിവേധനം ശബരിമലയിലും.....





അധികാരത്തെ സ്വന്തം കീശയിലാക്കി എനിക്കു വേണ്ടി എന്റെ വഴിക്ക് പുരാതന ആചാരങ്ങളെ ഞാന്‍ മാറ്റിമറിക്കും അതു മറ്റുളളവര്‍ അംഗീകരിക്കണം എന്ന മുഖ്യധാരയുമായി നിവേധനം സമര്‍പ്പിച്ച മനുഷ്യന്‍ എന്ന പ്രപഞ്ച സ്രഷ്ട്ടിയെക്കാലും എത്രയോ ഉയരത്തിലാണ് സ്വന്തം മാനത്തിനു വിലയിട്ടു വില്‍ക്കുന്ന വേശ്യ. മനുഷ്യ തലമുറകളില്‍ ഇന്നുവരെ ഒരു സ്ത്രീ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനു പോയതായി അറിവില്ലാ. എന്തുകൊണ്ടു സ്ത്രീകള്‍ക്കു നിരോധനം കല്‍പ്പിച്ചിരിക്കുന്നു ?. ബ്രഹ്മചാര്യയായ ശ്രീ ശാസ്താവ് തപസ്സനുഷ്ഠിക്കുന്ന ഒരേ ഒരു പുരാതന ദേവാലയം, ജാതിമതഭേതമന്യെ ഏതോരു പുരുഷ്യനും വ്രതമെടുത്തു വന്നു വണങ്ങാവുന്ന ദേവാലയം അണ്ണുങ്ങള്‍ പോലും ദിവസങ്ങള്‍ നീണ്ട വ്രതമനുഠിച്ച് പോകുന്ന അവിടെ മാസമുറയുളള ഒരു സ്ത്രീ എത്തിയാല്‍ ആ രൂപത്തിന്റെ ചൈതന്യം ശൂന്യമാകും. ആ ശൂന്യതയെ തേടിപ്പിടിക്കാന്‍ കപടവേഷമണിഞ്ഞു നടക്കുന്ന നാറിയ സംസ്‌ക്കാരികളുടെ കൊട്ടിഘോഷങ്ങള്‍ കേട്ടാണ് ഭാരതം കുറച്ചു നാളുകളായി ഉണരുന്നതു . അതു ഏറ്റുപിടിക്കാനോ.. ചുംബനസമരത്തിന്റെ ഇടനിലക്കാരിയും. ശബരിമലയില്‍ പോകുന്ന വഴിയില്‍ എല്ലാവരും മറ്റൊരു മതത്തില്‍പ്പെട്ട ചൈതന്യത്തെ ദര്‍ശിച്ചെ മലചവിട്ടാറുളളു .അവിടെയും ഇന്നെവരെ മഹിളകള്‍ക്കു പ്രവേശനം ലഭിക്കാത്ത ഇടമാണ് . അവിടെ കയറാന്‍ സാധിക്കുന്നില്ലങ്കില്‍ എങ്ങനെ ശബരിമലയില്‍ മാത്രം സ്ത്രീകളെ കയറ്റും? . ഇത്ര വിശാലമനസ്സക്കന്‍ ആയിരുന്നെങ്കില്‍ സ്വന്തം മതത്തിലെ സ്ത്രീളെ പളളിയില്‍ കയറ്റാനുളള അനുവാദം സംഘടിപ്പിക്കാന്‍ പ്രയത്ന്നിക്കുന്നില്ലാ ആ സംസ്‌ക്കാരി.? എല്ലാത്തിനും ഒരേ ഒരു ഉത്തരത്തില്‍ വന്നു നില്‍ക്കുന്നു. ശബരിമല, ഇന്നു ഭാരതത്തിലെ തന്നെ ഏറ്റവും വരുമാനമുളള ദേവാലയം . ദിനംപ്രതി ലക്ഷകണക്കിനു വിശ്വാസികള്‍ വന്നു ശരണം വിളിക്കുന്ന ഒരേ ഒരു ആരാധനാലയം. അതിനെ ഹനീകരിക്കാനും , ആ ഖജനാവുകൂടി സര്‍ക്കാരിലേക്ക് എത്തിക്കാനും അതില്‍ നിന്നും സ്വന്തം കീശ നിറയ്ക്കാനും , മതത്തിന്റെ പേരില്‍ വീണ്ടും ഭാരതത്തില്‍ ലഹള സ്രഷ്ട്ടിക്കാനും ഉടലെടുത്ത വിഷവിത്തുകളെ...... സ്വന്തം കണ്ണിലെ കരട് എടുത്തിട്ടു പോരെ അന്യന്റെ വീട്ടിലെക്കുളള ഈ എത്തിനോട്ടം. ചരിത്രവും, പുരാണവും ഒരിക്കലെ സംഭവിക്കു,.. സംഭവിച്ചിട്ടുളളു. അങ്ങനെയുളള ഈ പുരാണ വിശ്വാസത്തെ മാറ്റിയെഴുതാന്‍..നിസ്സക്കാരതയമ്പിനെയാണോ ഏര്‍പ്പാടാക്കിരിക്കുന്നതു... ? 

Monday, March 23, 2015

ഇരുൾ എന്ന പ്രകാശം







                        ഇരുൾ എന്ന പ്രകാശം.

 മോചനം! എത്ര ദൂരം ഞാൻ സഞ്ചരിക്കണം ഈ യാഥാർത്യത്തിലേക്ക് എത്തി ചേരാൻ,. മാസങ്ങളായി എന്നിൽ അകപ്പെട്ട അന്ധകാരത്തിന്റെ മറനീക്കി
പ്രകാശകിരണങ്ങളെ അഭിഖീകരിക്കുന്ന നാൾ എന്നിൽ നിന്നും വിദൂരമല്ലാ.. എന്നിലെ ആകാംക്ഷയുടെ അളവ് നിർവച്ചിക്കാൻ കഴിയാത്തവണ്ണം ഉയരങ്ങൾ താണ്ടിയിരിക്കുകയാണു. പക്ഷേ ഈ ഇരുൾ വഴികളിലൂടെയുളള എന്റെ പ്രയാണം എനിക്ക് ജീവൻ നിലനിർത്താൻ സഹായമേകുന്ന, ആ ഉടമയുടെ
അവകാശഹസ്ത്തങ്ങളിലാവും ഇനി എന്റെ നാൾവഴികൾ . അതുക്കൊണ്ടു ഈ ഇരുൾ എന്ന മഹപ്രതിഭാസത്തെ ഞാൻ അളവയിഞ്ഞു അംഗീകരിക്കുന്നു,
ബഹിമാനിക്കുന്നു. മുന്നിൽ ഉളള ഈ വസ്തുവിനെ തട്ടിനീക്കിയാൽ വെളിച്ചത്തിലേക്കുളള എന്റെ വഴി തുറക്കപ്പെടുമെങ്കിൽ ഒന്നു ശ്രമിച്ചു നോക്കിയാൽ ? വേണ്ട, ഏറിയാൽ ഇനി കുറച്ചു നാളുകൾ , എന്റെ സ്വപ്‌ന കവാടം അവിടെ തുറക്കപ്പെടും.  അന്ന് ആ കവാടം മലക്കെ തുറക്കുമ്പോൾ വെളളിവെളിച്ചത്തിന്റെ കിരണങ്ങൾ ഞാൻ ഏറ്റുവാങ്ങുന്നുണ്ടാവാം. മാത്രവുമല്ലാ എന്നിലെ തീരാത്ത പൊട്ടിക്കരച്ചില്ലിന്റെ ആരംഭവും കുറിക്കും. ഈ മാസങ്ങളത്രയും എനിക്ക് ജീവോശ്വാസം നൽകി എന്നെ പരിപ്പാലിച്ചുപോന്ന ആ വാത്സല്യവുമായി ബന്ധിപ്പിക്കുന്ന ഒരു ഞാണി അവിടെ അറത്തുമാറ്റുമ്പോൾ ഈ കാലമത്രയും എനിക്ക് ലഭിച്ച ശ്വസമല്ലാ
പിന്നീടു ഞാൻ അനുഭവിക്കാൻ പോക്കുന്നത്. ഏകനാകാൻ ആ നിമിഷം ഞാൻ പഠിക്കണം. വളരെ ചെറുതും  എന്നാൽ അർത്ഥവത്തായതുമായ ഒരു പാത്രത്തിൽനിന്നും വിശാലമായ മറ്റൊരു പാത്രത്തിലേക്ക്  ഒഴുകി വീഴാൻ  ഏതാനും ദിനങ്ങൾ മാത്രം ...കാത്തിരിക്കാം! ....
                           രക്തബ്ധംമുറിച്ചുളള ഏകാന്തതകായി.




Monday, February 2, 2015




                                                ആത്മഹത്യ എന്ന പ്രേരണശക്തി

      അവന്‍ വരും, ഏതു നിമിഷം വേണമെങ്കിലും കടന്നു വരാന്‍ അധികാരപ്പെട്ടവന്‍. പ്രതീക്ഷകളോടെ അവന്റെ വരവിനെ  സ്വാഗതം ചെയ്യാന്‍ വൃദ്ധജനങ്ങള്‍ ഒരുങ്ങുമ്പോള്‍, ആരെയും കൂസാതെ ശൈശവം, യൗവനം, കൗമാരക്കാരെ  തേടിപിടിക്കാന്‍ ഒരു അനായാസ കഴിവുണ്ട് അവനു ജീവനുളള എല്ലാ വസ്തുകളെയും ആവേശത്തോടെ പിടികൂടാന്‍ സാഹചര്യങ്ങളോ, സന്ദര്‍ഭങ്ങളുടെയോ മുഖവര അവനാവിശ്യമില്ലാ. ഓരോ ജീവിതവും അവനിലേക്ക് എത്തി ചേരാനുളള യാത്രകളാണ്. മരണം എന്ന മൂന്നക്ഷരത്തില്‍ അവനെ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ കൂട്ടുപിടിക്കുന്നത് ആത്മഹത്യ എന്ന ഭീരുവിനെയാണ്.
              സര്‍വ്വേ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ അരങ്ങേറുന്ന രാജ്യം ഭാരതം.  അതില്‍തെന്ന ഹരിത ഭംഗിയാല്‍ സമൃദ്ധമായ കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്നു. തൊട്ടതിനും, പിടിച്ചതിനും ആത്മഹത്യയില്‍ ശരണം പ്രാപിക്കുന്ന ജനവര്‍ഗ്ഗം തിങ്ങി പാര്‍ക്കുന്ന ഭൂമി. പലരും ജീവിതത്തില്‍ നിന്നും രക്ഷപെടാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം ആത്മഹത്യ, ഈശ്വരന്‍  തന്ന മനുഷ്യജന്മം തിരിച്ചെടുക്കാനുളള അവകാശം സ്വന്തമായിട്ടോ അല്ലങ്കില്‍ മറ്റുപലരിലോ പകുത്തു നല്‍കിയിട്ടില്ലാ. സൃഷ്ട്ടിച്ച ദൈവത്തിനു മാത്രം എടുക്കാന്‍ അവകാശമുളള ആ ജീവനെ പലരും സ്വന്തമായിട്ട് തീര്‍ക്കുന്നതാണ് കണ്ടുവരുന്നത്. മറ്റുചിലര്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഫെയിസ്ബുക്ക് പോലുളള മാധ്യമങ്ങളില്‍ ആത്മഹത്യ ചെയ്യുന്നത് ലൈവ് ആയി സംപ്രേഷണം ചെയ്യത് രസിക്കുകയാണ്. അതില്‍ പലര്‍ക്കും കളികാര്യമായി ജീവന്‍ വെടിയേണ്ടിവന്നിട്ടുമുണ്ട്.  പ്രശ്‌നങ്ങളില്ലാത്ത മനുഷ്യരുമില്ലാ പ്രശ്‌നങ്ങളില്ലാത്തവന്‍ മനുഷ്യനുമല്ലാ. ആ പ്രശ്‌നങ്ങളെ അഭിമുഖികരിക്കാന്‍ തന്റെടമില്ലാത്തവര്‍ ആത്മഹത്യയ്ക്ക് കീഴടങ്ങുന്നല്ലു. ആ ആത്മഹത്യയെ പവിത്രമായ മരണം എന്നു വിശേഷിപ്പിക്കാന്‍ ഒരു തരത്തിലും കഴിയില്ലാ. മരണം മനുഷ്യന്റെ തിരിച്ചറിവാണെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. മരണത്തിന് ശേഷവും ജീവിതമുണ്ട്, ആത്മഹത്യയെ മരണാനന്തര ജീവിതവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നതല്ലാ. ജീവിതത്തോട് പൊരുതാന്‍ ശേഷിയില്ലാത്താവര്‍ ഭീരുകളായി ആത്മഹത്യ എന്ന് ധീരതയെ ലക്ഷ്യം വച്ച് സഞ്ചരിക്കുന്നു. എന്നാല്‍ ദിനംപ്രതി വാര്‍ത്തകളില്‍ നിറയുന്ന ആത്മഹത്യ ജനങ്ങള്‍ക്ക് അഘോഷതിമിര്‍പ്പാണ് നല്‍കുന്നത്. പണ്ടുകാലത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യക്ക് കാരണമായിരുന്ന വിഷയം പ്രണയം. എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഇന്ന്്  ആത്മഹത്യകള്‍ എണ്ണപ്പെട്ടതാണ്. ബ്ലേഡ് മാഫിയയുടെ പീഡനം, കട കെണി എന്നി ഘടഗങ്ങളാണ് ഹൈലൈറ്റ്, എന്നാല്‍ നിസാരത്തില്‍ നിസാരമായി മാറിയിരിക്കുന്ന അത്മഹത്യകളുമുണ്ട്. വീട്ടില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന്റെ പേരില്‍, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞെന്ന് ചൊല്ലി, അങ്ങനെ നീളുന്ന മനുഷ്യവംശത്തിന്റെ ചെഷ്ട്ടകള്‍.
      കാഴ്ച്ചക്കാര്‍ക്കും, കേള്‍വിക്കാര്‍ക്കും ധീരതയോ, ഭീരുത്വമോ എന്ന ചോദ്യത്തിനാണ് പ്രശക്തി . ഒരു നേരത്തെ തോന്നല്‍ ആ  തോന്നല്‍ പ്രേരണയെ ആര്‍ജ്ജിക്കുന്നു, ഒടുവില്‍ ആത്മഹത്യയെ തേടുന്നു. യത്ഥാര്‍ത്തതില്‍ ആത്മഹത്യ എന്നാല്‍ മരണം എന്നു   വിശേഷിക്കാന്‍ സാധിക്കുമോ.  മാനവരാശിക്കു  എന്തിലും ഒരുതവണ തെറ്റു പറ്റിയാല്‍ തിരുത്താന്‍ അവസരങ്ങള്‍ ലഭിക്കും, പിന്നീട്   അത് ചെയ്യാന്‍ ഒരുങ്ങില്ലാ. എന്നാല്‍ ഈ ഹീന പ്രവര്‍ത്തിക്ക് പ്രേരണ തിരുത്താന്‍ ഉളള അവസരങ്ങളെ നശിപ്പാക്കുന്നു.


Friday, April 11, 2014

'കാത്തിരിപ്പ്'




  കഴിഞ്ഞു, ആവേശങ്ങളുടെ തിരയടിച്ചില്‍ അവസാനിച്ച്്്് കാത്തിരിപ്പിന്റെ നാളുകള്‍ സ്വാഗതമായി. ഭാരതം ആകാംഷയോടെ കണ്ണു
തുറച്ച് ഇരിക്കുകയാണ്. ആരാവും ഇനി തങ്ങളെ ഭരിക്കാന്‍ പോകുന്ന മാന്യന്മാര്‍.പോയ ദശകാലമത്രയും കൈപ്പത്തി ഭരിച്ച 'ഭാരതം'
രാജ്യവളര്‍ച്ചക്ക് ധാരാളം ഉപകാരങ്ങള്‍ സമ്പാദിച്ചുകൂട്ടിയതിന്റെ ക്ഷീണമകറ്റാനാവും ചുളുവിനു ചീത്തപേരുകള്‍ കിട്ടിയപ്പോള്‍
അതും കീശയില്‍ ഒതിക്കിയതും. പണ്ട് ഭഗവാന്‍ മഹാദേവനെ പിടിച്ച ശനി ആവും ഇതിന്റെ പിന്നില്‍ കളിച്ചത്. അതു കൊണ്ട്
പൊതു ജനങ്ങളെ ഭരിച്ച് അവര്‍ക്ക് മതിവരാത്തതും.. അങ്ങനെയെങ്കില്‍ മുഴുവന്‍ സമയവും വെളളത്തില്‍ കിടക്കുന്ന പുഷ്പത്തിനും
കാണാതിരിക്കുമോ അധികാര കൊതി. നാളുകള്‍ തോരെയായി ആ പുഷ്പത്തിനെ വെളളത്തില്‍ നിന്നും എടുത്തു ഭാരത മണ്ണിന്റെ
തലയില്‍ ചൂടാനുളള കൊതിയും പേറീ മോടി പിടിപ്പിക്കാനുളള യാത്ര തുടങ്ങിട്ട്. ഈ രണ്ടു മിത്രങ്ങളും ജനങ്ങളെ ഇട്ട് വട്ടുതട്ടുമ്പോളാണ്
പുതിയ ഒരു താരം അഭ്രപാളികള്‍ പൊളിച്ച് മണ്ണില്‍  തൂത്തുവ്യത്തിയാക്കാന്‍ ഇറങ്ങിയിരിക്കുന്നത്. പുലി പോലെ വന്നിട്ട് എലി പോലെ
മടങ്ങി പോയവര്‍ പൂര്‍വ്വാധികം ശക്തിയോടുകൂടിയാണ് തിരിച്ചു വന്നിരിക്കുന്നത്.  ഭാരതം അടപടലെ വ്യത്തിയാക്കാന്‍ ആണോ അതോ അധിക്കാ
ര കൊതി മൂത്തുളള പാച്ചിലില്‍ ഉളള വേഷങ്ങളുടെ പ്രദര്‍ശനമോ?  എന്താണങ്കിലും ജനങ്ങള്‍ ഉറ്റു നോക്കുകയാണ് ആരുടെ കൗശലങ്ങളവും
ഇനി കാണേണ്ടി വരുന്നത് എന്ന്..



Wednesday, April 2, 2014


'നാല്‍ക്കാലി ഒരു സംഭവമാ....'

കുട്ടികള്‍ക്കും, സ്ത്രികള്‍ക്കും നീതി ലഭിക്കാത്ത ഈ രാഷ്ട്രത്തില്‍ തിരഞ്ഞടുപ്പകാലയളവില്‍ മാത്രം തല പുറത്തിട്ട് എത്തി നോക്കുന്ന രാഷ്ട്രിയ നേതാക്കള്‍ സേവിക്കുന്നത് ഭാരതം എന്ന രാഷ്ട്രത്തെയോ അതോ മൂന്നോ നാലോ അക്ഷരമുളള പാര്‍ട്ടികളെയോ...മത്സരമാകുമ്പോള്‍ എതിരാളികള്‍ അനുവാര്യം തന്നെ.പ്രകൃതി ചുട്ട്‌പ്പോളളുന്ന ഈ വേനില്‍ അതിന്റെ ഇരട്ടി ചൂടോടെയാണ് തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ മുന്നേറുന്നത്.വോട്ട് ചോദിച്ച് ജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന നേതാക്കളെയല്ലാ ഭരണം കൈയില്‍ കിട്ടിയാല്‍ നിവേദനവുമായി എത്തുന്ന ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു.പൊതുജനങ്ങളുടെ വോട്ടാ തന്നെ തലൈവനാക്കിയതെന്നും.അവര്‍ക്കു പറയാന്നും,ചെയ്യാനുമുളള കാര്യങ്ങള്‍ക്ക് ജനപക്ഷത്തുന്നിന്നുളള ഒരു സാധാരക്കാരന്നാന്നുളള ചിന്തപോലുമില്ലാത്ത നേതാകളെ ജയിപ്പിച്ചാല്‍  നീതിയ്ക്കു വേണ്ടി അവര്‍ പോരാടുമോ. ? ഇല്ലാ എന്നു നിക്ഷപക്ഷം അറയാം നമ്മക്കു. ഭരണം കൈയില്‍ കിട്ടിയാല്‍ പ്രവചനങ്ങള്‍ പലതും നടത്തിക്കാണിക്കാം എന്നു അഖോരാത്രം പ്രസംഗിക്കുന്ന നേതാകളില്‍ ആരെങ്കിലും തെരഞ്ഞെടുപ്പിനു മുന്‍പ് അതു നിറവേറ്റി കാണിക്കുമോ ? .വോട്ട് രേഖപ്പെടുത്തണം എന്നുളളത് പൗരാണിക ധര്‍മ്മമായികാണുന്ന മണ്ട•ാരായ നമ്മള്‍ പോളിംങ് ബൂത്തില്‍ ചെന്ന് കുത്തും.ആര് ജയിച്ചാലും തോറ്റാലും ഒരു സാധാരണക്കാരന്  എന്ത് നേട്ടം എന്നു ചിന്തിക്കുന്നവരാണ് ഒരു കൂട്ടം ആളുകള്‍. അധികാര മോഹികളായ കഴുക•ാര്‍ നാല്‍ക്കാലിക്കുവേണ്ടി പകവെട്ടുമ്പോള്‍,പൊതുജനം കഴുതകളാകുകയാണ് 


Wednesday, February 19, 2014

Cattel race








                           "Imf]nSnbnÂ'

കാളയോട്ടം മലയാളികള്‍ക്ക് എന്നും ഹരം തന്നെയാണ്. സ്വന്തം ആവിശ്യത്തിനു വേണ്ടി കൂത്താട്ടുകുളം പോകുന്ന വഴി. കാക്കൂര്‍ എത്തിയപ്പോള്‍ വണ്ടികള്‍ക്ക് നല്ല ബ്ലോക്ക്. കാര്യം തിരക്കിയപ്പോളാണ് അറിയാന്‍ കഴിഞതു തൊട്ട് അടുത്തുള്ള വയലില്‍ തകര്‍തിയായിട്ട് കാളയോട്ടം നടക്കുകയാണന്ന്.പിന്നെ ഒന്നും ആലോച്ചിച്ചില്ലാ അവിടെ ബസ്സ് ഇറങ്ങി നേരെ ചെന്നു.ഗംഭീരമായ കാളയോട്ടം നടക്കുകയാണ്.എങ്ങും പുരുഷന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒന്നു നോക്കിയില്ലാ ക്രാമറയുമെടുത്ത് വയലിലേക്ക് ചാടി. ക്രാമറയുമായി വരുന്ന എന്നെ അത്ഭുതജീവിയെ കാണുന്ന പോലെയാണ് ചില ആളുകള്‍ നോക്കുന്നത്.നേരെ പോയി ഫിനിഷിംഗ് പോയിന്റില്‍ നിന്നു. മത്സരം തുടങി.
കാളകള്‍ ഫിനിഷിംഗ് പോയിന്റ് അടുക്കും തോറും കാളകളുടെ കുത്ത് കിട്ടാതെ രക്ഷപെടാനുള്ള അങ്കലാപ്പ് കൂടൂകയാണ് .ഫോട്ടോയും എടുത്തിട്ട്
ക്രാമറയുമായി ഞാന്‍ ഓടുകയാണ് എനിക്കൊപ്പം ചിതറിയോടുന്ന പുരുഷന്മാരും. എതായാലും മടിച്ച് നില്‍ക്കാതെ വയലില്‍ ഇറങ്ങാന്‍ സാധിച്ചതുക്കൊണ്ട് ഈ ചിത്രം എന്റെ ക്രാമറയില്‍ പതിഞ്ഞു.



                          Photo: Jyothilakshmi. R.S
                          Camera model: Canon Eos 500D
                          Iso: 400
                          Lens: 250mm
                          Exposure time: 1/1000sec.
                          Aperture : f/5.6