Showing posts with label thiruvananthapuram. Show all posts
Showing posts with label thiruvananthapuram. Show all posts

Wednesday, May 4, 2016

നാണമില്ലാത്ത രാജ്യത്തില്‍ നാണയംവാഴുന്ന കാലം.







വികസനത്തിനും വളര്‍ച്ചക്കും വേണ്ടി അഘോരാത്രം വാതോരാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനങ്ങള്‍ അറിയുന്നതിനു .സ്ത്രികളുടെ മാനം കാക്കുന്നവനെയാണ് ആണ്‍ എന്നു  വിശേഷിപ്പിക്കുന്നത് .അപമാനിക്കുന്നവനെയല്ല. രാജ്യമുണ്ടായ കാലം തൊട്ട് ഈ നാട്ടിലെ പെണ്‍ സമൂഹം അനുഭവിക്കുന്ന തീരാ ദുരിതമാണ് അവര്‍ക്കു നേരെ ഉണ്ടാകൂന്ന അപമാനങ്ങളും, പീഡനങ്ങളും..ഇത്രയൊക്കെ ഈ രാജ്യം കണ്ടിട്ടും എന്തു കൊണ്ടു ഒരു നിയമം ഉണ്ടാക്കാന്‍ ഭരിക്കുന്നവരും ,അല്ലാത്തവരുമായവര്‍  ഇറങ്ങി പുറപ്പെടാത്തതു  .ഇനി ആരെയെങ്കിലും എതെങ്കിലും കേസില്‍ പിടിച്ചാലോ നാണയം വാരി വിതറി അവന്‍ പുല്ലു പോലെ എറങ്ങും എന്നിട്ടു വീണ്ടും ഇതെല്ലാം ഒന്നെന്നു തുടങ്ങും. ശക്തമായ നിയമ ഇല്ലാത്തതും, ഉള്ള നിയമത്തെ ആര്‍ക്കും ഭയമില്ലാത്തതുമാണ് ഈ രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ പരാജയം.

തെരഞ്ഞെടുപ്പിന്റെ പെളളുന്ന പ്രചാരണങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം സാഹസികങ്ങളും എന്തെല്ലാം വാഗ്ദാനങ്ങളുമാണ് രാജ്യത്തു അരങ്ങേറുന്നതു ഒരു നിമിഷ നേരത്തെക്കു തങ്ങളുടെ കുടുബത്തില്‍ ഇരിക്കുന്ന സ്ത്രികളെ കുറിച്ചു ആലോചിച്ചു നോക്കു. സ്വന്തം കുടുബത്തില്‍ ഒരു ഇരയുണ്ടായാലെ ഇവര്‍ക്ക് പ്രതികരണശേഷി എന്ന വരം ലഭിക്കുകയുളളു എന്നുണ്ടോ ? ,ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രികള്‍ ഇന്നും സ്വതന്ത്യരല്ല..

  ഇന്നലെ ഒരു  നിര്‍ഭയ , ഇന്നു ഒരു ജിഷ , നാളെ സ്വന്തം കുടുബത്തിലെ ആരുമാകാം ,എന്നാല്‍ പോലും പിറന്ന നാടിനെ  നാണമില്ലാത്ത രാജ്യം എന്ന് വിശേഷിപ്പിക്കേണ്ടി വന്നതില്‍  ഈ സമൂഹം ലജ്ജിക്കേണ്ടി വരും.

Wednesday, March 9, 2016

ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.





സ്ത്രി ശക്തിയേറിയവളാണ്. മറ്റൊരാളാല്‍ ബഹുമാനിക്കുകയും ആദരിക്കപ്പെടുന്നവളുമാണ്. ഈ രണ്ടു പ്രസ്താവനയില്‍ അടിയുറച്ചു നില്‍ക്കുകയും അവളെ വാനോളം ഉയര്‍ത്താന്‍ കൊടിപിടിക്കുകയും ചെയ്യുന്ന കൂട്ടരാണ് പുരുഷഗണങ്ങള്‍.അവള്‍ അമ്മയായാലും,പെങളായാലും മറിച്ചു മറ്റൊരുത്തന്റെ ഭാര്യയായലും ഈ പ്രസ്താവനയില്‍  ആട്ടംവരാതെ  ഉറച്ചു നില്‍ക്കാന്‍ കരുത്തുളളവര്‍ .സത്യത്തില്‍ എന്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയാന്‍ അവരെ പ്രാപ്തരാക്കുത്. ശാരീരികബലത്തില്‍ പുരുഷനെ കീഴ്‌പ്പെടുത്തുകയെന്നത് പ്രയാസത്തില്‍ പ്രയാസമെറിയതാണ്.പക്ഷേ അതു ഒരിക്കലും അവളെുടെ കഴിവുകെടല്ല.. പ്രപഞ്ചശില്‍പ്പികള്‍ അവള്‍ക്കുമേല്‍ സ്തായിയായി നല്‍കിയ മനോഭാവം. എന്നാല്‍ അവളുടെ ബലഹീനതയെ ചോദ്യം ചെയ്യു രീതിയിലാണ് കാര്യങ്ങള്‍ ഭാരത നാട്ടില്‍ അരങ്ങേറുന്നത്.

വനിതാ ദിനത്തില്‍ പോലും സ്ത്രി അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. രാജ്യത്തിന്റൈ പല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അവളെ ശാരീരികമായി പിടിപ്പിക്കുകയുണ്ടായി. ഒരിക്കലും ഇതു ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു മാറ്റി നിര്‍ത്താവു ഒന്നല്ലാ .ഒരു വ്യക്തിക്ക് ഏര്‍പ്പെട്ട സംഭവുമല്ലാ. സ്ത്രി എന്ന സമൂഹമാണ് ഇതിനു ഇരയാവുത്. പെണ്ണായി പിറന്ന ഒരാളും അന്നും ഇന്നും എന്നും ഈ നാട്ടില്‍ സുരക്ഷയല്ലാ. ഈ ഹീന പ്രവര്‍ത്തിക്കു എതിരെ ഒരു നിയമവും ഇല്ലാത്ത ഈ നാട്ടില്‍ എന്തിനു വേണ്ടിയാണ് വനിതാ ദിനത്തിന്റെ പേരില്‍ കൊടിപിടിക്കുന്നത്. ആഘോഷങ്ങളാകാം പക്ഷേ അതിനു മുന്‍പു വേണ്ടതു സ്ത്രികളുടെ സുരക്ഷയാണ്.



Tuesday, November 17, 2015

ഫെയിസ്ബുക്ക് ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.




               ഫെയിസ്ബുക്ക്  ഓര്‍ക്കുട്ടിനെ സ്മരിക്കുന്നു.

   സൗഹൃദം പലപ്പോഴും അങ്ങെനെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകാന്‍ കൊതിക്കും. നീ തൊടുത്തുവിട്ട ബാണങ്ങള്‍ പലരിലും കൗതുകമായി ചെന്നുതറച്ചു, പക്ഷേ നിന്റെ പിന്മുറക്കാരനായ എന്നില്‍ നൂതനമായ സാങ്കേതികളുടെ കൂട്ട് വര്‍ദ്ധിച്ചതു കൊണ്ടാകാം ജനംസമക്ഷം എന്നിലേക്ക് പ്രവേശിച്ചത്. അംഗസംഖ്യ വര്‍ദ്ധിച്ചതും നിനച്ചിരിക്കാതെയായിരുന്നു എന്റെ വളര്‍ച്ചയുടെ കടുന്നുവരവും. ഏതു സംഭൃമത്തിനും തുടക്കം കുറിക്കുകയെന്നത് പ്രയാസമാണ്, ആഗോളതരത്തില്‍ നീ തുടമിട്ടത് ചില്ലറയാല്ലാ. അതുകൊണ്ട് എന്നും നീ തയൊണ് എന്റെ ഗുരുസ്ഥാനത്തു.

       കാലമുണ്ടായ കാലം മുതല്‍കെ ലോകം ആഗ്രഹിക്കുന്നത് ഒന്നേയുളളു , പരിഷ്‌ക്കാരങ്ങള്‍. ആ പരിഷ്‌ക്കാരങ്ങളില്‍ കൂട്ട് പിടിച്ച് മുന്നോട്ട് ഓടുന്ന ലോകത്തിനു ഇന്നലെകളില്‍ നീ ചെയ്യത സേവനവും , നിന്നില്‍ നിന്നും ഇന്നു എന്നിലേക്ക് കൈവന്ന മാറ്റവും, നാളെ എന്നി നിന്നും മറ്റാരുടെയെങ്കിലും കൈകളിലേക്ക് എത്തി ചേരാന്‍ പോകുന്ന സേവനങ്ങളും സംഭവബഹുലം തന്നെ. സ്വരം നന്നായിരിക്കുമ്പോളെ പാട്ടു നിര്‍ത്തുക എന്ന പഴമൊഴിയൊട് നിന്നെ ഉപമിക്കാനാണ് ഞാന്‍ അഗ്രഹിക്കുന്നതു. ഓര്‍മകളിലെ ഏതോ ഒരു ഓരത്ത് ഓര്‍ക്കുട്ട് മാറുമ്പോള്‍ ചിലരിലെക്കിലും  ദുഖത്തിന്റെ ഒരിറ്റു പൊഴിഞ്ഞെന്നിരിക്കാം. കാരണം അനേകം മനുഷ്യരില്‍ സൗഹൃദവും, സന്തോഷവുമായ നിരവധി നിമിഷങ്ങള്‍ നീ സൃഷട്ട്ച്ചിട്ടുണ്ട് .അതൊന്നും ഇനി ആരും കാണാത്ത ഓരത്ത്  മാത്രമായി ഒതുങ്ങുന്നുണ്ടാവാം.. നിന്നെ മാത്രം ആശ്രയിച്ച ആളുകള്‍ ഉണ്ടായേക്കാം, നിന്റെ ഈ ഒതുക്കം അവര്‍ക്ക് തീരാനഷ്ട്ടവും വേദനാജനകവുമാണ്. അതുകൊണ്ട് അവര്‍ എന്നെ തേടി വരും എന്നും പ്രതീക്ഷിക്കാം.

           പോയ കാലഘട്ടങ്ങളില്‍ ഓക്കുട്ട് എന്ന പേര് പലര്‍ക്കും ഹരം പകരുന്നവയായിരുന്നു. പല അതിരുകളും മായിച്ചുകളഞ്ഞാണ് നി ഇവിടെ പിറുന്ന വീണതു. അന്നു വലിയ ഒരു ജനവലയത്തിലായിരിന്നു നീ. മാറ്റം തേടി പോകാന്‍ കൊതിക്കു ലോകത്തിനു നിന്റെ അടുത്ത തലമുറക്കാരനയ എന്നെ സ്വീകരിക്കാന്‍ അധികനാള്‍ വേണ്ടി വരില്ലാ... അറിയാനും അറിയിക്കാനുമുളളതും നല്‍കിയിട്ടാണ് നീ യാത്രയായതു. എന്റെ കരങ്ങളില്‍ ഇന്നു ഈ സമൂഹം ഭദ്രമാണെന്ന് നിന്നിലുളള വിശ്വാസത്തെ ഞാന്‍ അത്യാദരവോടുകൂടി വണങ്ങുന്നു. അതുകൊണ്ട് ഞാന്‍ എന്ന സമൂഹം ഉളളടത്തോളം കാലം എന്നിലെ നിനക്ക് മരണമില്ലാ. ഈ യാത്ര ദീര്‍ഘനാളത്തെ ഒരു വിശ്രമം എന്നു മാത്രം കരുതുക , കാരണം ആ വിശ്രമകാലങ്ങളിലേക്കുളള എന്റെ യാത്രയും വിദൂരമാല്ലാ.. ലോകിലെ തന്നെ ഏവും അംഗസംഖ്യയുളള ഇടം എന്ന മുഖവരയിലൂടെയാണ് ഇന്നു എന്റെ സഞ്ചാരം. ഈ കടന്നുപോയ പാതകള്‍ ഞാന്‍ തേടി പോയതല്ലാ ഒരു തരത്തില്‍ എന്നിലേക്ക് എത്തിപ്പെട്ടവയാണ്. അതുകൊണ്ട് തന്നെ കാലം ചെല്ലും തോറും എന്റെ ശവദാഹത്തിനു സാക്ഷ്യം വഹിക്കാനും ഉണ്ടാകും അനേകം പേര്‍.

       ഈ സമൂഹം നിനക്ക് അംഗീകാരങ്ങളും സ്‌നേഹപുഷ്പ്പങ്ങളും നല്‍കി ആദരിക്കുന്നു. നീ വെട്ടി തെളിച്ചു വിട്ട പാതയിലൂടെ ഉയര്‍ന്നുവന്ന ഒരു പുകൊടിയായ ഞാന്‍ എല്ലാ ആദരവുകളോടും സ്‌നേഹബാഷ്‌ളോടു കൂടിയും നിന്നെ അനുശോചിക്കുന്നു. അകാലങ്ങളിലെ ആഴങ്ങളിലേക്ക് ഇറങ്ങി പോയാലും നിന്റെ നാമം എന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കും.






Monday, March 23, 2015

ഇരുൾ എന്ന പ്രകാശം







                        ഇരുൾ എന്ന പ്രകാശം.

 മോചനം! എത്ര ദൂരം ഞാൻ സഞ്ചരിക്കണം ഈ യാഥാർത്യത്തിലേക്ക് എത്തി ചേരാൻ,. മാസങ്ങളായി എന്നിൽ അകപ്പെട്ട അന്ധകാരത്തിന്റെ മറനീക്കി
പ്രകാശകിരണങ്ങളെ അഭിഖീകരിക്കുന്ന നാൾ എന്നിൽ നിന്നും വിദൂരമല്ലാ.. എന്നിലെ ആകാംക്ഷയുടെ അളവ് നിർവച്ചിക്കാൻ കഴിയാത്തവണ്ണം ഉയരങ്ങൾ താണ്ടിയിരിക്കുകയാണു. പക്ഷേ ഈ ഇരുൾ വഴികളിലൂടെയുളള എന്റെ പ്രയാണം എനിക്ക് ജീവൻ നിലനിർത്താൻ സഹായമേകുന്ന, ആ ഉടമയുടെ
അവകാശഹസ്ത്തങ്ങളിലാവും ഇനി എന്റെ നാൾവഴികൾ . അതുക്കൊണ്ടു ഈ ഇരുൾ എന്ന മഹപ്രതിഭാസത്തെ ഞാൻ അളവയിഞ്ഞു അംഗീകരിക്കുന്നു,
ബഹിമാനിക്കുന്നു. മുന്നിൽ ഉളള ഈ വസ്തുവിനെ തട്ടിനീക്കിയാൽ വെളിച്ചത്തിലേക്കുളള എന്റെ വഴി തുറക്കപ്പെടുമെങ്കിൽ ഒന്നു ശ്രമിച്ചു നോക്കിയാൽ ? വേണ്ട, ഏറിയാൽ ഇനി കുറച്ചു നാളുകൾ , എന്റെ സ്വപ്‌ന കവാടം അവിടെ തുറക്കപ്പെടും.  അന്ന് ആ കവാടം മലക്കെ തുറക്കുമ്പോൾ വെളളിവെളിച്ചത്തിന്റെ കിരണങ്ങൾ ഞാൻ ഏറ്റുവാങ്ങുന്നുണ്ടാവാം. മാത്രവുമല്ലാ എന്നിലെ തീരാത്ത പൊട്ടിക്കരച്ചില്ലിന്റെ ആരംഭവും കുറിക്കും. ഈ മാസങ്ങളത്രയും എനിക്ക് ജീവോശ്വാസം നൽകി എന്നെ പരിപ്പാലിച്ചുപോന്ന ആ വാത്സല്യവുമായി ബന്ധിപ്പിക്കുന്ന ഒരു ഞാണി അവിടെ അറത്തുമാറ്റുമ്പോൾ ഈ കാലമത്രയും എനിക്ക് ലഭിച്ച ശ്വസമല്ലാ
പിന്നീടു ഞാൻ അനുഭവിക്കാൻ പോക്കുന്നത്. ഏകനാകാൻ ആ നിമിഷം ഞാൻ പഠിക്കണം. വളരെ ചെറുതും  എന്നാൽ അർത്ഥവത്തായതുമായ ഒരു പാത്രത്തിൽനിന്നും വിശാലമായ മറ്റൊരു പാത്രത്തിലേക്ക്  ഒഴുകി വീഴാൻ  ഏതാനും ദിനങ്ങൾ മാത്രം ...കാത്തിരിക്കാം! ....
                           രക്തബ്ധംമുറിച്ചുളള ഏകാന്തതകായി.




Sunday, June 15, 2014



ഹിന്ദു മതത്തെ പൂർണ്ണമായും തഴഞ്ഞ യു. പി. എസ്സ്. സി  അപേക്ഷ ഫോം.
     
                                   'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ

കുരുക്ഷേത്ര യുദ്ധഭൂമി, മഹാഭാരതം എന്ന ഇതിഹാസത്തിൽ നിന്നും കടമെടുത്ത ഇന്നത്തെ ഭാരതം. 'മതം' എന്ന വികാരികതയെ ചൊല്ലി സംഘർഷങ്ങൾ നടക്കുന്ന ലോകത്തിലെ തന്നെ
 ഒരേയോരു യുദ്ധഭൂമി. സത്യമായാലും, മിദ്ധ്യയായാലും അഘണ്ടഭാരത മണ്ണിൽ അടിതറ പാകിയ മതം  ഹിന്ദുവിസ്വം. അതിൽ  നിന്നു വീണു കിട്ടിയ ഹിന്ദുസ്ഥാൻ. ഏറ്റവും കൂടുതൽ ഹൈന്ദവ ജനതകൾ വാഴുന്ന രാജ്യം ഭാരതം. 'മഹാഭാരതം' . ഈ രാജ്യത്ത്  ഹിന്ദുമതം ഇന്ന്  നിലനിൽക്കുന്നുണ്ടോ.. ? പണം കൊടുത്താൽ ആരു വേണമെങ്കിലും മറുകണ്ടം ചാടുന്ന ഈ മണ്ണിൽ നാളുകൾ കഴിയും തോറും ഹൈന്ദവർ  ഉന്മൂലനം ചെയ്യപ്പെടുകയാണ്. ഭാരത മക്കൾ തന്നെ അതിനു അടിതറ പണിയുകയാണ്.
     
യു. പി. എസ്സ്. സി  പരീക്ഷ , ഇന്ത്യ മഹാരാജ്യത്തിലെ ഏറ്റവും ഉയർന്ന പദവിക്കു വേണ്ടിയുളള പരീക്ഷ. ഈ പരീക്ഷയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി  ജനതകൾ അപേക്ഷിക്കുന്നതു സർവ്വസാധാരണം. ഇതിൽ മതം എന്ന കോളത്തിൽ നിന്നു ഇന്നു 'ഹിന്ദുമതം' നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. കാലത്തിന്റെ ദീർഘവീക്ഷണങ്ങളിൽപ്പെട്ട് വലയുന്ന മനുഷ്യവംശത്തിന്റെ മറ്റൊരു മുഖമാണ് തെളുഞ്ഞു കാണുന്നത്.

     ജനാധിപത്യ രാജ്യത്തിൽ ജനങ്ങളുടെ സാംസ്‌ക്കാരികതയും, ആചാരങ്ങളുടെയും വേർതിരിവിനെ  ബന്ധിപ്പിക്കാൻ രേഖപ്പെടുത്തുന്നവയാണ് മതം. പുതിയ പല മതങ്ങളും വന്നു പോയെങ്കിലും ഭാരതത്തിന്റെ പൈത്രകം മനുഷ്യ ജനതകൾ മറക്കുകയാണോ അതോ മറക്കപ്പെടുകയാണോ. ഇത്രയും ഉയർന്ന പരീക്ഷക്കു , ഭാരതത്തിൽ ഏറ്റവും കൂടുതലായ ഹൈന്ദവർ രേഖപ്പെടുത്താൻ കൂട്ടുപിടിച്ചിരിക്കുന്നത് 'അഥർ' അഥവാ മറ്റുളളവ എന്നണ്. മറ്റുളളവയിൽ ചേർക്കപ്പൈണ്ടതാണോ ഹൈന്ദവ ജനങ്ങളെ???.

Monday, May 5, 2014

'നിലവറ എന്ന ചൂതുകളി.'




 ഭരണം തീഴറ്റേസ്സ് അഭിമാനപുരസ്സ്‌ക്കാരം കാഴ്ച്ച വെയ്ക്കുന്ന

  'നിലവറ എന്ന ചൂതുകളി.'


  രംഗം - 1  


 രാജ്യം നഷ്ട്ടപ്പെട്ട രാജാവിനെ പ്രജകള്‍ അംഗീകരിക്കില്ലാ.  എന്നാല്‍ സ്വന്തം രാജ്യത്തിനകത്തുളളവര്‍ തന്നെ രാജ്യം പിടിച്ചെടുത്താല്‍ അവിടെ രാജാവ് ഏകാദിപതിയാണ്. 

  രംഗം -2


രാജ്യം പിടിച്ചെടുത്തവര്‍ക്ക് ക്ഷേത്രം കൈക്കലാക്കാന്‍ ആണോ പ്രയാസം . നൂറ്റാണ്ടുകളുടെ പഴക്കവും, ചരിത്രവും, ഇതിഹാസങ്ങളും ഉറങ്ങുന്ന, നിധിയുടെ ഉറവിടം എന്നു വിശേഷിപ്പിക്കാവുന്ന ക്ഷേത്രം. നൂറ്റാണ്ടുകള്‍ക്കിപ്പുറം  ക്ഷേത്ത്രിലെ  ഒരു നിലവറ തുറന്നപ്പോള്‍ , ഇന്നു  രാജ്യം ഭരിക്കുന്ന അധികാരികളൂടെ മുഖത്താകമാനം ഒരു മഞ്ഞ പ്രഭ വെട്ടിതളങ്ങീ. ഒരു മനുഷ്യായിസ്സില്‍ കണ്ടിട്ടില്ലാത്തതും, ഇനിയൊരിക്കലും കാണാന്‍ 
ഇടയില്ലാത്തതുമായ തങ്കകട്ടകള്‍.. അന്നു ആ നിമിഷം മനസ്സില്‍ ഉറപ്പിച്ചു മറ്റൊരാള്‍ക്കും വിട്ടു കൊടുക്കില്ലാ...



  രംഗം - 3


 നിധികള്‍ വെട്ടിപ്പിടിക്കാനുളള ഗൂഢാലോചനകളുടെ നാളുകള്‍ .  

പൈത്രകം നിറഞ്ഞുനില്‍ക്കുന്ന മണ്ണിലെ ഇതിഹാസങ്ങള്‍ എല്ലാം തന്നെ ഇന്നു അധികാര ഭ്രാന്ത്മൂത്ത ജനങ്ങള്‍ കൈക്കലാക്കി.പൊതു ജനങ്ങള്‍ക്ക് ഒരു തലയ്ക്ക്  ഇത്ര രൂപാ എന്ന നിരക്കില്‍ ടിക്കറ്റ് കൊടുത്ത് 
സന്ദര്‍ശനത്തിനു കയറ്റുകയാണ്. സ്വന്തം നാട്ടിലുളള അമൂല്യ വസ്തുക്കള്‍ കാണാനും കൊടുക്കണം പിടയ്ക്കുന്ന ഗാന്ധി തലകള്‍ . ആ ഗാന്ധി തലകള്‍ പെറുക്കിയെടുക്കാനും ഉണ്ട് ഒരുകൂട്ടം  സേവകര്‍.ചോദിച്ചാല്‍ പറയും 
'എല്ലാം രാജ്യത്തിന്റെ വികസനത്തിനും പ്രജകള്‍ക്കും വേണ്ടി '.
 അങ്ങനെ തുടങ്ങിയ ആലോചനകള്‍ ഇന്നു ക്ഷേത്രം പിടിച്ചെടുക്കല്‍ വരെ എത്തി. 


 രംഗം - 4


 ഉത്തരവ് പുറപ്പെടിക്കുന്നു .ക്ഷേത്ര വക നിധികള്‍ എല്ലാം ഏറ്റെടുക്കുവാന്‍ ഇനി സര്‍ക്കാര്‍. 

 പൊതു ജനം  : ഗംഭീരം അതി ഗംഭീരം . കാര്യങ്ങള്‍ അല്‍പംകൂടി എളുപ്പമായി .

 അധികാരികള്‍ : ഹാവൂ് ആശ്വവാസമായി. ഇനി                         നമ്മുടെയും,തലമുറകളുടെയും കാര്യത്തില്‍
                  ആശങ്കകളെ വേണ്ടാ...


 രംഗം -  5


അധികാരികള്‍  വന്നു ,, നിധികള്‍ പരിശോദിക്കുന്നു.
കൃത്രമ്മം കൃത്രമ്മം നിധികളില്‍ സര്‍വത്ര കൃത്രമ്മം.. സംശയം രാജാവിലേക്കു നീളുന്നു. താക്കോല്‍ കൂട്ടം രാജാവിന്റെ പക്കല്‍ ആയിരുന്നതിനാല്‍ സ്വാഭാവിക നീക്കം രാജാവിലേക്ക്.   രാജ കുടുംബം സ്തംഭിക്കൂന്നു 
വാര്‍ത്ത മാലോകത്ത് ക്ഷണ നേരം കൊണ്ട് പരക്കുന്നു. രാജാവ് സ്വര്‍ഗത്തിലേക്ക് യാത്ര പുറപ്പെട്ടത്തു മൂലം ഇതൊന്നും കേള്‍ക്കെണ്ടി വന്നില്ലാ.   
അടുത്ത ഒരു ബെല്ലോടു കൂടി ഈ നാടകം  ഇവിടെ അവസാനിക്കുകയാണ്.

ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുന്നു.
  

 രംഗം -6


യാഥാര്‍ത്യം മനസ്സിലാകാതെ നില്‍ക്കുന്ന മനുഷ്യര്‍ .

പൊതു ജനം  : രാജാവിന്റ സ്വത്തിനു രാജാവിനു അധികാരമില്ലെ.

ക്ഷേത്രത്തില്‍ സാക്ഷാല്‍ ഭഗവാന്‍ ഉറങ്ങുകയല്ലാ എന്ന ഉത്തരത്തില്‍ നില്‍ക്കുന്ന രാജകുടുംബാഗംങ്ങള്‍.


അവസാനം എന്ത് എന്ന പ്രതീക്ഷിച്ച് കണ്ണും തുറിച്ച് തിരശ്ശീലയിലേക്ക് വീക്ഷിക്കുന്ന പെതു ജനങ്ങള്‍ .

 ഈ രംഗം മായുമ്പോള്‍ നാടകം പൂര്‍ണ്ണമാകുന്നു .