Showing posts with label malayalam. Show all posts
Showing posts with label malayalam. Show all posts

Wednesday, March 9, 2016

ഇന്ത്യയില്‍ എന്തിനു, ഒരു വനിതാ ദിനം.





സ്ത്രി ശക്തിയേറിയവളാണ്. മറ്റൊരാളാല്‍ ബഹുമാനിക്കുകയും ആദരിക്കപ്പെടുന്നവളുമാണ്. ഈ രണ്ടു പ്രസ്താവനയില്‍ അടിയുറച്ചു നില്‍ക്കുകയും അവളെ വാനോളം ഉയര്‍ത്താന്‍ കൊടിപിടിക്കുകയും ചെയ്യുന്ന കൂട്ടരാണ് പുരുഷഗണങ്ങള്‍.അവള്‍ അമ്മയായാലും,പെങളായാലും മറിച്ചു മറ്റൊരുത്തന്റെ ഭാര്യയായലും ഈ പ്രസ്താവനയില്‍  ആട്ടംവരാതെ  ഉറച്ചു നില്‍ക്കാന്‍ കരുത്തുളളവര്‍ .സത്യത്തില്‍ എന്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയാന്‍ അവരെ പ്രാപ്തരാക്കുത്. ശാരീരികബലത്തില്‍ പുരുഷനെ കീഴ്‌പ്പെടുത്തുകയെന്നത് പ്രയാസത്തില്‍ പ്രയാസമെറിയതാണ്.പക്ഷേ അതു ഒരിക്കലും അവളെുടെ കഴിവുകെടല്ല.. പ്രപഞ്ചശില്‍പ്പികള്‍ അവള്‍ക്കുമേല്‍ സ്തായിയായി നല്‍കിയ മനോഭാവം. എന്നാല്‍ അവളുടെ ബലഹീനതയെ ചോദ്യം ചെയ്യു രീതിയിലാണ് കാര്യങ്ങള്‍ ഭാരത നാട്ടില്‍ അരങ്ങേറുന്നത്.

വനിതാ ദിനത്തില്‍ പോലും സ്ത്രി അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. രാജ്യത്തിന്റൈ പല ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം അവളെ ശാരീരികമായി പിടിപ്പിക്കുകയുണ്ടായി. ഒരിക്കലും ഇതു ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു മാറ്റി നിര്‍ത്താവു ഒന്നല്ലാ .ഒരു വ്യക്തിക്ക് ഏര്‍പ്പെട്ട സംഭവുമല്ലാ. സ്ത്രി എന്ന സമൂഹമാണ് ഇതിനു ഇരയാവുത്. പെണ്ണായി പിറന്ന ഒരാളും അന്നും ഇന്നും എന്നും ഈ നാട്ടില്‍ സുരക്ഷയല്ലാ. ഈ ഹീന പ്രവര്‍ത്തിക്കു എതിരെ ഒരു നിയമവും ഇല്ലാത്ത ഈ നാട്ടില്‍ എന്തിനു വേണ്ടിയാണ് വനിതാ ദിനത്തിന്റെ പേരില്‍ കൊടിപിടിക്കുന്നത്. ആഘോഷങ്ങളാകാം പക്ഷേ അതിനു മുന്‍പു വേണ്ടതു സ്ത്രികളുടെ സുരക്ഷയാണ്.



Friday, January 15, 2016

നിവേധനം ശബരിമലയിലും.....





അധികാരത്തെ സ്വന്തം കീശയിലാക്കി എനിക്കു വേണ്ടി എന്റെ വഴിക്ക് പുരാതന ആചാരങ്ങളെ ഞാന്‍ മാറ്റിമറിക്കും അതു മറ്റുളളവര്‍ അംഗീകരിക്കണം എന്ന മുഖ്യധാരയുമായി നിവേധനം സമര്‍പ്പിച്ച മനുഷ്യന്‍ എന്ന പ്രപഞ്ച സ്രഷ്ട്ടിയെക്കാലും എത്രയോ ഉയരത്തിലാണ് സ്വന്തം മാനത്തിനു വിലയിട്ടു വില്‍ക്കുന്ന വേശ്യ. മനുഷ്യ തലമുറകളില്‍ ഇന്നുവരെ ഒരു സ്ത്രീ വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിനു പോയതായി അറിവില്ലാ. എന്തുകൊണ്ടു സ്ത്രീകള്‍ക്കു നിരോധനം കല്‍പ്പിച്ചിരിക്കുന്നു ?. ബ്രഹ്മചാര്യയായ ശ്രീ ശാസ്താവ് തപസ്സനുഷ്ഠിക്കുന്ന ഒരേ ഒരു പുരാതന ദേവാലയം, ജാതിമതഭേതമന്യെ ഏതോരു പുരുഷ്യനും വ്രതമെടുത്തു വന്നു വണങ്ങാവുന്ന ദേവാലയം അണ്ണുങ്ങള്‍ പോലും ദിവസങ്ങള്‍ നീണ്ട വ്രതമനുഠിച്ച് പോകുന്ന അവിടെ മാസമുറയുളള ഒരു സ്ത്രീ എത്തിയാല്‍ ആ രൂപത്തിന്റെ ചൈതന്യം ശൂന്യമാകും. ആ ശൂന്യതയെ തേടിപ്പിടിക്കാന്‍ കപടവേഷമണിഞ്ഞു നടക്കുന്ന നാറിയ സംസ്‌ക്കാരികളുടെ കൊട്ടിഘോഷങ്ങള്‍ കേട്ടാണ് ഭാരതം കുറച്ചു നാളുകളായി ഉണരുന്നതു . അതു ഏറ്റുപിടിക്കാനോ.. ചുംബനസമരത്തിന്റെ ഇടനിലക്കാരിയും. ശബരിമലയില്‍ പോകുന്ന വഴിയില്‍ എല്ലാവരും മറ്റൊരു മതത്തില്‍പ്പെട്ട ചൈതന്യത്തെ ദര്‍ശിച്ചെ മലചവിട്ടാറുളളു .അവിടെയും ഇന്നെവരെ മഹിളകള്‍ക്കു പ്രവേശനം ലഭിക്കാത്ത ഇടമാണ് . അവിടെ കയറാന്‍ സാധിക്കുന്നില്ലങ്കില്‍ എങ്ങനെ ശബരിമലയില്‍ മാത്രം സ്ത്രീകളെ കയറ്റും? . ഇത്ര വിശാലമനസ്സക്കന്‍ ആയിരുന്നെങ്കില്‍ സ്വന്തം മതത്തിലെ സ്ത്രീളെ പളളിയില്‍ കയറ്റാനുളള അനുവാദം സംഘടിപ്പിക്കാന്‍ പ്രയത്ന്നിക്കുന്നില്ലാ ആ സംസ്‌ക്കാരി.? എല്ലാത്തിനും ഒരേ ഒരു ഉത്തരത്തില്‍ വന്നു നില്‍ക്കുന്നു. ശബരിമല, ഇന്നു ഭാരതത്തിലെ തന്നെ ഏറ്റവും വരുമാനമുളള ദേവാലയം . ദിനംപ്രതി ലക്ഷകണക്കിനു വിശ്വാസികള്‍ വന്നു ശരണം വിളിക്കുന്ന ഒരേ ഒരു ആരാധനാലയം. അതിനെ ഹനീകരിക്കാനും , ആ ഖജനാവുകൂടി സര്‍ക്കാരിലേക്ക് എത്തിക്കാനും അതില്‍ നിന്നും സ്വന്തം കീശ നിറയ്ക്കാനും , മതത്തിന്റെ പേരില്‍ വീണ്ടും ഭാരതത്തില്‍ ലഹള സ്രഷ്ട്ടിക്കാനും ഉടലെടുത്ത വിഷവിത്തുകളെ...... സ്വന്തം കണ്ണിലെ കരട് എടുത്തിട്ടു പോരെ അന്യന്റെ വീട്ടിലെക്കുളള ഈ എത്തിനോട്ടം. ചരിത്രവും, പുരാണവും ഒരിക്കലെ സംഭവിക്കു,.. സംഭവിച്ചിട്ടുളളു. അങ്ങനെയുളള ഈ പുരാണ വിശ്വാസത്തെ മാറ്റിയെഴുതാന്‍..നിസ്സക്കാരതയമ്പിനെയാണോ ഏര്‍പ്പാടാക്കിരിക്കുന്നതു... ? 

Monday, March 23, 2015

ഇരുൾ എന്ന പ്രകാശം







                        ഇരുൾ എന്ന പ്രകാശം.

 മോചനം! എത്ര ദൂരം ഞാൻ സഞ്ചരിക്കണം ഈ യാഥാർത്യത്തിലേക്ക് എത്തി ചേരാൻ,. മാസങ്ങളായി എന്നിൽ അകപ്പെട്ട അന്ധകാരത്തിന്റെ മറനീക്കി
പ്രകാശകിരണങ്ങളെ അഭിഖീകരിക്കുന്ന നാൾ എന്നിൽ നിന്നും വിദൂരമല്ലാ.. എന്നിലെ ആകാംക്ഷയുടെ അളവ് നിർവച്ചിക്കാൻ കഴിയാത്തവണ്ണം ഉയരങ്ങൾ താണ്ടിയിരിക്കുകയാണു. പക്ഷേ ഈ ഇരുൾ വഴികളിലൂടെയുളള എന്റെ പ്രയാണം എനിക്ക് ജീവൻ നിലനിർത്താൻ സഹായമേകുന്ന, ആ ഉടമയുടെ
അവകാശഹസ്ത്തങ്ങളിലാവും ഇനി എന്റെ നാൾവഴികൾ . അതുക്കൊണ്ടു ഈ ഇരുൾ എന്ന മഹപ്രതിഭാസത്തെ ഞാൻ അളവയിഞ്ഞു അംഗീകരിക്കുന്നു,
ബഹിമാനിക്കുന്നു. മുന്നിൽ ഉളള ഈ വസ്തുവിനെ തട്ടിനീക്കിയാൽ വെളിച്ചത്തിലേക്കുളള എന്റെ വഴി തുറക്കപ്പെടുമെങ്കിൽ ഒന്നു ശ്രമിച്ചു നോക്കിയാൽ ? വേണ്ട, ഏറിയാൽ ഇനി കുറച്ചു നാളുകൾ , എന്റെ സ്വപ്‌ന കവാടം അവിടെ തുറക്കപ്പെടും.  അന്ന് ആ കവാടം മലക്കെ തുറക്കുമ്പോൾ വെളളിവെളിച്ചത്തിന്റെ കിരണങ്ങൾ ഞാൻ ഏറ്റുവാങ്ങുന്നുണ്ടാവാം. മാത്രവുമല്ലാ എന്നിലെ തീരാത്ത പൊട്ടിക്കരച്ചില്ലിന്റെ ആരംഭവും കുറിക്കും. ഈ മാസങ്ങളത്രയും എനിക്ക് ജീവോശ്വാസം നൽകി എന്നെ പരിപ്പാലിച്ചുപോന്ന ആ വാത്സല്യവുമായി ബന്ധിപ്പിക്കുന്ന ഒരു ഞാണി അവിടെ അറത്തുമാറ്റുമ്പോൾ ഈ കാലമത്രയും എനിക്ക് ലഭിച്ച ശ്വസമല്ലാ
പിന്നീടു ഞാൻ അനുഭവിക്കാൻ പോക്കുന്നത്. ഏകനാകാൻ ആ നിമിഷം ഞാൻ പഠിക്കണം. വളരെ ചെറുതും  എന്നാൽ അർത്ഥവത്തായതുമായ ഒരു പാത്രത്തിൽനിന്നും വിശാലമായ മറ്റൊരു പാത്രത്തിലേക്ക്  ഒഴുകി വീഴാൻ  ഏതാനും ദിനങ്ങൾ മാത്രം ...കാത്തിരിക്കാം! ....
                           രക്തബ്ധംമുറിച്ചുളള ഏകാന്തതകായി.




Monday, September 1, 2014

Forgotten History!






  



   പ്രാചീന സിനഗോഗ്       ഓര്‍മ്മകളില്‍ മാത്രം


ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്ന ജൂതപളളികളാല്‍ പ്രശസ്തിയാര്‍ജിച്ചതാണ് മട്ടാന്‍േഞ്ചരി. എന്നാല്‍ല്‍ മട്ടാന്‍േഞ്ചരി എന്ന്  കേള്‍ക്കുമ്പോള്‍  ഇന്നത്തെ തലമുറക്ക് ആദ്യം മനസ്സില്‍ തെളിയുന്നത് ബിഗ്-ബിയും, സാഗര്‍ ഏലിയാസ് ജാക്കിയുമാണ്. ഒരു കാലഘട്ടത്തില്‍ കൊച്ചി അടക്കിവാണിരുന്ന കൂട്ടരായിരുന്നു ജൂതന്മാര്‍.

  മട്ടാന്‍േഞ്ചരിയിലെ പരദേശി സിനഗോഗ് ഇന്ന് ലോകത്തിലെ ധാരാളം ആളുകള്‍ വന്നുപോകുന്ന ഒരു ടൂറിസ്റ്റ ജൂതപളളിയാണ്. ഈ പളളിയില്‍ നിന്നും വളരെ കുറച്ച് മീറ്ററുകള്‍ മാത്രമായി  നില നിന്നക്കുന്ന മറ്റോരു പളളിയുണ്ട് , പതിനാറാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കടവുംഭാഗം സിനഗോഗ്. ഇവിടെ ഇങ്ങനെ ഒരു സിനഗോഗ് ഉണ്ടായിരുന്നു എന്നു ഇന്ന് പുറം ലോകത്തിനറിയില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെത്തെ അമൂല്യ വസ്തുക്കള്‍ അവര്‍ തങ്ങളുടെ നാടായ ഇസ്രയിലേക്ക് കൊണ്ടു പോയി .പിന്നീട് അധപദിച്ചുപോയതാണ് ഈ പളളി. ആദ്യം ഇതു ചെമ്മീന്‍ സൂക്ഷിപ്പ് കേന്ദ്രമായിരുന്നു,  പിന്നീട് കൈമാറി കയര്‍ ഉല്‍പ്പാദന ഫാക്ക്റ്ററിയായി. ഇന്നു ഈ ഇരുപ്പതൊന്നാം നൂറ്റാണ്ടില്‍ ഇതു കന്നുകാലികളെ മേയിക്കുന്ന  ഒരു തൊഴുത്തായി മാറിയിരിക്കുകയാണ്. തൊട്ടടുത്തുളള പരദേശി സിനഗോഗിനെക്കാലും പ്രായവും, ചരിത്രവുമുണ്ട് ഈ സിനഗോഗിന്. പരദേശിയില്‍ വരു ആരും തന്നെ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നില്ല , കാരണം അവര്‍ അറിയുന്നില്ലാ ഇവിടെ ഇങ്ങനെ ഒരു സിനഗോഗ് ഉണ്ടായിരുന്നു എന്ന്. നാടിന്റെ ഒരു ചരിത്രമാണ് ആരാലും അറിയപ്പെടാതെ ഇന്ന് കന്നുകാലി തൊഴുത്തായി മാറിയിരിക്കുന്നത്.

     വികസനങ്ങള്‍ പലതും വന്നു പോകുന്ന നാട്ടില്‍ പഴമയെ തെട്ടുണര്‍ത്തുന്ന മൂല്യമുളള വസ്തുക്കളെ പലരും മറന്നുവെന്നു ഭാവിക്കുകയാണ്. ഇതു സംരക്ഷിക്കാന്‍ നാട്ടില്‍ ശ്രദ്ധാലുക്കല്‍ ആരുമില്ലെ.

Sunday, June 15, 2014



ഹിന്ദു മതത്തെ പൂർണ്ണമായും തഴഞ്ഞ യു. പി. എസ്സ്. സി  അപേക്ഷ ഫോം.
     
                                   'ധർമ്മക്ഷേത്രേ കുരുക്ഷേത്രേ

കുരുക്ഷേത്ര യുദ്ധഭൂമി, മഹാഭാരതം എന്ന ഇതിഹാസത്തിൽ നിന്നും കടമെടുത്ത ഇന്നത്തെ ഭാരതം. 'മതം' എന്ന വികാരികതയെ ചൊല്ലി സംഘർഷങ്ങൾ നടക്കുന്ന ലോകത്തിലെ തന്നെ
 ഒരേയോരു യുദ്ധഭൂമി. സത്യമായാലും, മിദ്ധ്യയായാലും അഘണ്ടഭാരത മണ്ണിൽ അടിതറ പാകിയ മതം  ഹിന്ദുവിസ്വം. അതിൽ  നിന്നു വീണു കിട്ടിയ ഹിന്ദുസ്ഥാൻ. ഏറ്റവും കൂടുതൽ ഹൈന്ദവ ജനതകൾ വാഴുന്ന രാജ്യം ഭാരതം. 'മഹാഭാരതം' . ഈ രാജ്യത്ത്  ഹിന്ദുമതം ഇന്ന്  നിലനിൽക്കുന്നുണ്ടോ.. ? പണം കൊടുത്താൽ ആരു വേണമെങ്കിലും മറുകണ്ടം ചാടുന്ന ഈ മണ്ണിൽ നാളുകൾ കഴിയും തോറും ഹൈന്ദവർ  ഉന്മൂലനം ചെയ്യപ്പെടുകയാണ്. ഭാരത മക്കൾ തന്നെ അതിനു അടിതറ പണിയുകയാണ്.
     
യു. പി. എസ്സ്. സി  പരീക്ഷ , ഇന്ത്യ മഹാരാജ്യത്തിലെ ഏറ്റവും ഉയർന്ന പദവിക്കു വേണ്ടിയുളള പരീക്ഷ. ഈ പരീക്ഷയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി  ജനതകൾ അപേക്ഷിക്കുന്നതു സർവ്വസാധാരണം. ഇതിൽ മതം എന്ന കോളത്തിൽ നിന്നു ഇന്നു 'ഹിന്ദുമതം' നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. കാലത്തിന്റെ ദീർഘവീക്ഷണങ്ങളിൽപ്പെട്ട് വലയുന്ന മനുഷ്യവംശത്തിന്റെ മറ്റൊരു മുഖമാണ് തെളുഞ്ഞു കാണുന്നത്.

     ജനാധിപത്യ രാജ്യത്തിൽ ജനങ്ങളുടെ സാംസ്‌ക്കാരികതയും, ആചാരങ്ങളുടെയും വേർതിരിവിനെ  ബന്ധിപ്പിക്കാൻ രേഖപ്പെടുത്തുന്നവയാണ് മതം. പുതിയ പല മതങ്ങളും വന്നു പോയെങ്കിലും ഭാരതത്തിന്റെ പൈത്രകം മനുഷ്യ ജനതകൾ മറക്കുകയാണോ അതോ മറക്കപ്പെടുകയാണോ. ഇത്രയും ഉയർന്ന പരീക്ഷക്കു , ഭാരതത്തിൽ ഏറ്റവും കൂടുതലായ ഹൈന്ദവർ രേഖപ്പെടുത്താൻ കൂട്ടുപിടിച്ചിരിക്കുന്നത് 'അഥർ' അഥവാ മറ്റുളളവ എന്നണ്. മറ്റുളളവയിൽ ചേർക്കപ്പൈണ്ടതാണോ ഹൈന്ദവ ജനങ്ങളെ???.

Wednesday, April 2, 2014


'നാല്‍ക്കാലി ഒരു സംഭവമാ....'

കുട്ടികള്‍ക്കും, സ്ത്രികള്‍ക്കും നീതി ലഭിക്കാത്ത ഈ രാഷ്ട്രത്തില്‍ തിരഞ്ഞടുപ്പകാലയളവില്‍ മാത്രം തല പുറത്തിട്ട് എത്തി നോക്കുന്ന രാഷ്ട്രിയ നേതാക്കള്‍ സേവിക്കുന്നത് ഭാരതം എന്ന രാഷ്ട്രത്തെയോ അതോ മൂന്നോ നാലോ അക്ഷരമുളള പാര്‍ട്ടികളെയോ...മത്സരമാകുമ്പോള്‍ എതിരാളികള്‍ അനുവാര്യം തന്നെ.പ്രകൃതി ചുട്ട്‌പ്പോളളുന്ന ഈ വേനില്‍ അതിന്റെ ഇരട്ടി ചൂടോടെയാണ് തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ മുന്നേറുന്നത്.വോട്ട് ചോദിച്ച് ജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന നേതാക്കളെയല്ലാ ഭരണം കൈയില്‍ കിട്ടിയാല്‍ നിവേദനവുമായി എത്തുന്ന ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു.പൊതുജനങ്ങളുടെ വോട്ടാ തന്നെ തലൈവനാക്കിയതെന്നും.അവര്‍ക്കു പറയാന്നും,ചെയ്യാനുമുളള കാര്യങ്ങള്‍ക്ക് ജനപക്ഷത്തുന്നിന്നുളള ഒരു സാധാരക്കാരന്നാന്നുളള ചിന്തപോലുമില്ലാത്ത നേതാകളെ ജയിപ്പിച്ചാല്‍  നീതിയ്ക്കു വേണ്ടി അവര്‍ പോരാടുമോ. ? ഇല്ലാ എന്നു നിക്ഷപക്ഷം അറയാം നമ്മക്കു. ഭരണം കൈയില്‍ കിട്ടിയാല്‍ പ്രവചനങ്ങള്‍ പലതും നടത്തിക്കാണിക്കാം എന്നു അഖോരാത്രം പ്രസംഗിക്കുന്ന നേതാകളില്‍ ആരെങ്കിലും തെരഞ്ഞെടുപ്പിനു മുന്‍പ് അതു നിറവേറ്റി കാണിക്കുമോ ? .വോട്ട് രേഖപ്പെടുത്തണം എന്നുളളത് പൗരാണിക ധര്‍മ്മമായികാണുന്ന മണ്ട•ാരായ നമ്മള്‍ പോളിംങ് ബൂത്തില്‍ ചെന്ന് കുത്തും.ആര് ജയിച്ചാലും തോറ്റാലും ഒരു സാധാരണക്കാരന്  എന്ത് നേട്ടം എന്നു ചിന്തിക്കുന്നവരാണ് ഒരു കൂട്ടം ആളുകള്‍. അധികാര മോഹികളായ കഴുക•ാര്‍ നാല്‍ക്കാലിക്കുവേണ്ടി പകവെട്ടുമ്പോള്‍,പൊതുജനം കഴുതകളാകുകയാണ് 


Wednesday, March 5, 2014

'സംഘര്‍ഷങ്ങളുടെ ഉറവിടം '





ചില സന്ദര്‍ഭങ്ങളില്‍ മനുഷന്റെ ചിന്തകള്‍ക്കു പോലും ചിറകുമുളയ്ക്കൂം.ആ നിമിഷം അഹങ്കാരത്തില്‍ ഭ്രമിക്കും അവന്‍ . തന്റെ സൃഷ്ട്ടികളെ മറ്റുളളവരില്‍ അടിച്ചേല്പ്പിക്കത്തക്കവണ്ണം പ്രയത്‌നിക്കും. ഇതുകാണുന്ന പൊതുജനമാവട്ടേ കണ്ണുംപൂട്ടി വിശ്വസിക്കും എല്ലാം . അങ്ങനെ പൊതുജനം വിശ്വസിക്കാന്‍ വേണ്ടിയുളള ഇന്നത്തെ ഏറ്റവും വലിയ വിഷവിത്തായിമാറിരിക്കുകയാണ് 'വാര്‍ത്താ ചാനലുകള്‍'.അരാജകത്വമാണോ സംഭവിക്കുന്നത്..? പണ്ട് വാര്‍ത്തകള്‍ ഉണ്ടായാല്‍ അതു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല് ഇന്നു റിപ്പോര്‍ട്ട് ചെയ്യാന് വേണ്ടി മാത്രം വാര്‍ത്തകളെ സൃഷ്ട്ടിക്കുകയാണ് പുതിയ തലമുറയിപ്പെട്ട 'വാര്‍ത്താ മാധ്യമ ചാനലുകള്‍്'. കേട്ടുകേള്‍വികളില്‍ നിന്നും അച്ചടി മാര്‍ഗ്ഗം വഴി വന്നു കാഴ്ച്ചയുടെ ഏറ്റം കൂട്ടുന്ന സമകാലിക യന്ത്രം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സംഭവിച്ചു കഴിഞ്ഞ വാര്‍ത്തകളെ എത്ര എത്ര ആവര്‍ത്തിയാണ് ചാനലുകളില്‍ കാണിക്കുന്നത് . ശരി, എന്നാല്‍ മറ്റൊരു ചാനല്‍ വെച്ചാലോ,അവിടെയും ഈ വാര്‍ത്തകള്‍ തന്നെ. അവതാരകനുമാത്രം വ്യത്യാസം കാണും. ഇതു കണ്ടു കണ്ടു ബോറടിക്കില്ലെ സധാരണ മനുഷര്ക്ക് .രാത്രികാലങ്ങളില്‍ വാര്‍ത്താ ചാനലുകള്‍ വെക്കാന് തന്നെ പലര്ക്കും ധൈ്യര്യമില്ലാ .കാരണം ആളുകള്‍ തിങ്ങി നിറയുന്ന പൊതു സ്ഥലവും,നിയമസഭയും കഴിഞ്ഞാല് ഏറ്റവും കൂടുതലല്‍ ഒച്ചപ്പാട് നടക്കുന്ന ഒരു സ്ഥലമാണ് ഇന്നു വാര്‍ത്താ ചാനലുകള്‍ . തത്സമയം നടക്കുന്ന  കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുളള പൗരാണിക ധര്‍മ്മമാണോ മാധ്യമങ്ങള്‍ നടത്തുന്നത്. പ്രത്യുഷത്തില്‍ അങ്ങനെ പറയാം, പക്ഷേ ഒരു തമ്മിലടി അല്ലങ്കില്‍ പരസ്പരമുളള മത്സരം, ഇവയുടെ ഒക്കെ ഒരു ദുര്‍ഗ്‌നധം അടിക്കുന്നില്ലെ..? എക്‌സ്‌ക്വൂസിവ് എന്ന പദത്തിന്റെ അര്ത്ഥം സൂചിപ്പിക്കുന്നത് എന്തിനെയാണ് ? നിലവാരം വളരെ കുറഞ്ഞ വാര്ത്തകള് പോലും ഇന്നു ഈ ഗണത്തില് എത്തി ചേരുന്നത് എങ്ങനെ?  കുറ്റവാളികളെയും, രാഷ്ട്രിയ പ്രമാണികളെയും നാട്ടിലെ താരങ്ങളാക്കാന് വോണ്ടിയിട്ടുളള ഓട്ടപ്പാച്ചിലുകളാണ് ഇന്നു സാക്ഷരത വളരെ കൂടുതലുണ്ടന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന നമ്മുടെ ഈ നാട്. അതിനു ഒത്താശകള്‍ നല്കുന്നതാവട്ടെ 'വാര്‍ത്താ മാധ്യമ ചാനലുകള്‍'. ഓരോ വ്യക്തിയുടെയും സ്വകാര്യതകളെ അതു എത്ര വലിയവനാവട്ടെ എത്ര ചെറിയവനാവട്ടെ , അടപടലെ ജനസമക്ഷത്തിലേക്ക് എത്തിക്കുന്നതാണോ മാധ്യമ ധര്‍മ്മം ..? ഇതില്‍ നിന്നുമുളള മോചനം ജനങ്ങള്‍ ആഗ്രഹിക്കാത്തതോ അതോ ആഗ്രഹിപ്പിക്കാത്തതോ???